കുട്ടിയാനയെ കൊണ്ട് പോകാൻ അര കിലോ മീറ്റർ റോഡ് വെട്ടി; വനം വകുപ്പ് ഏറ്റെടുത്തതു ശ്രമകരമായ ദൗത്യം...
Mail This Article
×
വിതുര∙ വാമനപുരം നദിക്കരയിൽ ചരിഞ്ഞ കാട്ടാനയുടെ സമീപത്തു ചുറ്റിത്തിരിഞ്ഞ കുട്ടിയാനയെ കോട്ടൂർ കാപ്പുകാട് ആന പരിശീലന കേന്ദ്രത്തിലേക്ക് കൊണ്ടു പോകാൻ വനം വകുപ്പ് ഏറ്റെടുത്തതു ശ്രമകരമായ ദൗത്യം. നദിക്കരയിലെ സ്വകാര്യ പുരയിടത്തിലേക്കു വാഹനം എത്തിക്കാൻ പ്രധാന റോഡിൽ നിന്നും അര കിലോ മീറ്റർ റോഡ് മണ്ണുമാന്തി ഉപയോഗിച്ചു താൽക്കാലികമായി നിർമിച്ചു.
തുടർന്നാണു ആർആർടിയുടെ വാഹനം സംഭവ സ്ഥലത്തെത്തിയത്. ഡിഎഫ്ഒ: ഐ.കെ. പ്രദീപ് കുമാർ, പാലോട് വനം റേഞ്ച് ഓഫിസർ ബി. അജിത് കുമാർ, സെക്‌ഷൻ വനം ഓഫിസർമാരായ എം.എസ്. റീഗൻ, എസ്. പ്രഭാത് കുമാർ എന്നിവരുടെ നേതൃത്വത്തിൽ വനം വകുപ്പ് സംഘവും ഇൻസ്പെക്ടർ എസ്. ശ്രീജിത്ത്, സബ് ഇൻസ്പെക്ടർ എസ്.എൽ. സുധീഷ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘവും സ്ഥലത്ത് എത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.