ഒക്ടോബർ 25വരെ ആർത്തുപെയ്തത് 2 ജില്ലകളിൽ; മഴക്കുറവ് വയനാട്ടിൽ
Mail This Article
ഒക്ടോബർ മാസത്തിൽ സംസ്ഥാനത്ത് ഇതുവരെ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ. ആലപ്പുഴ, കോട്ടയം, കൊല്ലം, എറണാകുളം ജില്ലകളിലും സാധാരണയെക്കാൾ കൂടുതൽ മഴ ലഭിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിൽ ഒക്ടോബർ മാസത്തിൽ മുഴുവൻ ലഭിക്കേണ്ട മഴയെക്കാൾ കൂടുതൽ മഴയാണ് ലഭിച്ചത്.
പത്തനംതിട്ട ജില്ലയിൽ തുലവർഷത്തിൽ (ഒക്ടോബർ -ഡിസംബർ ) മൊത്തത്തിൽ ലഭിക്കേണ്ട മഴയുടെ 82 ശതമാനവും തിരുവനന്തപുരം ജില്ലയിൽ 80 ശതമാനവും ലഭിച്ചു.
എന്നാൽ വയനാട്ടിൽ മഴകുറവ് തുടരുകയാണ്. കാലവർഷത്തിൽ 55% മഴകുറവ് ആയിരുന്നുവെങ്കിൽ ഒക്ടോബർ മാസത്തിൽ ഇതുവരെ 34% കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇടുക്കിയിൽ 54% ശതമാനം കുറവാണ്. ഒക്ടോബറിൽ 16 ശതമാനം കുറവാണ്.
തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. മറ്റൊരു ചക്രവാതച്ചുഴി തെക്കു തമിഴ്നാടിനു മുകളിലും രൂപപ്പെട്ടിട്ടുണ്ട്. അതിനാൽ സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഇടിമിന്നലോടു കൂടിയ മിതമായ / നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ഞായറും തിങ്കളും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.