Download Manorama Online App
അക്ഷരാർത്ഥത്തിൽ മനുഷ്യനെ കടത്തിവെട്ടുന്ന രീതിയിൽ അതിമനോഹരമായി നൃത്തം ചെയ്യാൻ സാധിക്കുന്ന ഒരിനം പക്ഷിയുണ്ട്. കണ്ണഞ്ചിപ്പിക്കുന്ന പ്രകടനത്തിലൂടെ അത്ഭുതപ്പെടുത്തുന്ന ഈ പക്ഷികൾ അറിയപ്പെടുന്നത് സൂപ്പർബ് ബേർഡ് ഓഫ് പാരഡൈസ് എന്ന പേരിലാണ്
കാലാവസ്ഥാ വ്യതിയാനത്തിന്റെ ദൂഷ്യഫലങ്ങളിൽ നിന്നുള്ള സംരക്ഷണം ഒരു പൗരന്റെ നിയമപരമായ അവകാശമാണ്. കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ലോകത്തിലെ രണ്ടു പരമോന്നത കോടതികൾ അടുത്തിടെ പുറപ്പെടുവിച്ച സുപ്രധാനമായ വിധികളുടെ രത്നച്ചുരുക്കം ഇതായിരുന്നു
ബ്രിട്ടന്റെ പുതിയ രാജാവായി ചാൾസ് മൂന്നാമൻ കഴിഞ്ഞവർഷം കിരീടം ധരിച്ച വേളയിൽ നിരവധി പരിപാടികൾ നടന്നു. ഇക്കൂട്ടത്തിൽ വളരെ പ്രധാനപ്പെട്ട പരിപാടിയായിരുന്നു കിരീടധാരണ ചടങ്ങിലേക്കുള്ള ഘോഷയാത്ര. നൂറുകണക്കിനു കുതിരകളുടെ പുറത്തായി സൈനികർ പങ്കെടുക്കുന്നതാണ് ഈ മാർച്ച്. ഘോഷയാത്രയുടെ നേതൃത്വം വഹിച്ച കുതിരയാണ് വിൽബർ. ബക്കിങ്ഹാം കൊട്ടാരം മുതൽ വെസ്റ്റ്മിനിസ്റ്റർ ആബി വരെ നടക്കുന്ന ഘോഷയാത്രയിൽ വിൽബർ മുന്നിൽ നടന്നു. ഈ നേതൃസ്ഥാനം വിൽബറിനു ലഭിച്ചതിനു പിന്നിൽ ഒരു കാരണമുണ്ട്. ബ്രിട്ടനിലെ സൂപ്പർ കൂൾ കുതിരയാണ് വിൽബർ
പവിഴപ്പുറ്റുകളാല്‍ നിർമിക്കപ്പെട്ട ലോകത്തിലെ ഏറ്റവും വലിയ കടലിലെ പവിഴവന്മതിലാണ് ഓസ്ട്രേലിയയിലെ ഗ്രേറ്റ് ബാരിയർ റീഫ് (Great Barrier Reef). കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലങ്ങൾ ഈ വൻമതിലിന്റെ അതിജീവനത്തെ ബാധിച്ചു തുടങ്ങിയിട്ട് നാളേറെയായി
ഏതാണ്ട് 130 ഓളം സജീവ അഗ്നിപര്‍വതങ്ങളുള്ള രാജ്യമാണ് ഇന്തൊനീഷ്യ. ഇതിൽ പല അഗ്നിപർവതങ്ങളും വിനോദസഞ്ചാരമേഖലയാക്കി മാറ്റിയിട്ടുണ്ട്. അത്തരത്തിൽ പ്രകൃതിയോട് ഇണങ്ങിനിൽക്കുന്ന അഗ്നിപർവതമാണ് ഇജൻ. നീലവെളിച്ചത്തിൽ (Blue Fire) കാണപ്പെടുന്നതിനാൽ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി ഇജൻ അതിവേഗം മാറുകയായിരുന്നു.
കാലാവസ്ഥയുടെ തീവ്ര അവസ്ഥകളും വെള്ളപ്പൊക്കം ഉൾപ്പെടെ ദുരന്തങ്ങളും ഏറ്റവുമധികം ബാധിച്ചത് ഏഷ്യയെ. വേൾഡ് മെറ്റിരിയോളജിക്കൽ ഓർഗനൈസേഷന്റെ പുതിയ റിപ്പോർട്ടിലാണ് കഴിഞ്ഞ വർഷത്തെ ദുരന്തമേഖലകളിൽ ലോകത്ത് ഒന്നാമത് ഏഷ്യ തന്നെയെന്ന കണക്കുകൾ.
വനമേഖലകളിൽ കൂടിയുള്ള വാഹനഗതാഗതം വന്യജീവികളെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്. ഇതിനുള്ള ഏക പരിഹാരമാർഗമാണ് വന്യജീവി ഇടനാഴികൾ. മൃഗങ്ങളുടെ അവകാശങ്ങളും പ്രശ്നങ്ങളും തിരിച്ചറിഞ്ഞ് ലോകത്തിന്റെ പല ഭാഗങ്ങളിലും വന്യജീവി ഇടനാഴികൾ നിർമിക്കപ്പെടുന്നുണ്ട്.
മഞ്ഞുമൽ ബോയ്സ് സിനിമ പുറത്തിറങ്ങിയ ശേഷമാണ് ഗുണ കേവിലെ നിഗൂഢ ഗുഹകളെക്കുറിച്ച് ജനങ്ങൾക്ക് അവബോധമുണ്ടായത്. ചെറിയ കുഴികളിൽ തെന്നിവീഴാതിരിക്കാൻ ഗ്രിൽ ഇട്ടതാണെന്നായിരുന്നു പലരുടെയും ചിന്ത. എന്നാൽ സിനിമ പുറത്തിറങ്ങിയതോടെ കുഴികളിൽ പതിഞ്ഞിരിക്കുന്ന അപകടം വ്യക്തമായി
മൃഗങ്ങൾ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ പരസ്പരം ഏറ്റുമുട്ടുന്ന കാഴ്ചകൾ ഒരേസമയം ഭയാനകവും കൗതുകകരവുമാണ്. അത്തരത്തിൽ ഉരഗ വർഗത്തിൽപ്പെട്ട രണ്ട് വ്യത്യസ്ത ജീവികൾ തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ദൃശ്യങ്ങളാണ് ദക്ഷിണാഫ്രിക്കയിലെ ക്രൂഗർ ദേശീയോദ്യാനത്തിൽ നിന്നും ഇപ്പോൾ പുറത്തുവരുന്നത്. ഉപ സഹാറൻ ആഫ്രിക്കയിൽ കാണപ്പെടുന്ന ഉഗ്ര വിഷമുള്ള പാമ്പിനമായ ബ്ലാക്ക് മാമ്പയും മുതലകളുമാണ് വിഡിയോയിൽ ഉള്ളത്.
മേഘാലയയിലെ ഷില്ലോങ്ങിൽ മരങ്ങളുടെ വേരുകൾ വഴിയുണ്ടാക്കിയ പാലത്തിലൂടെ തിരഞ്ഞെടുപ്പു സാമഗ്രികളുമായി പോകുന്ന പോർട്ടറുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. റൂട്ട് ബ്രിജുകൾ എന്നറിയപ്പെടുന്ന ഇത്തരം പാലങ്ങൾ ലോകപ്രശസ്തമാണ്.
കല്ലിൽ നിന്നും തീക്കുണ്ടത്തിലേക്കും ആറ്റത്തിൽ നിന്നും ആണവറിയാക്ടറിലേക്കും മാനവന്റെ ചിന്ത വളർന്നതും ശാസ്ത്രസാങ്കേതിക വിദ്യകളുടെ പിൻബലവും കൂടിയായപ്പോൾ വികസനത്തിന്റെ പുതിയ ചക്രവാളങ്ങളാണ് രൂപപ്പെട്ടത്.
നിത്യോപയോഗത്തിനായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളിൽ നിന്നു സൃഷ്ടിക്കപ്പെടുന്ന ചെറുപ്ലാസ്റ്റിക് തരികളാണു മൈക്രോപ്ലാസ്റ്റിക്. ലോകത്തെമ്പാടും ശതകോടിക്കണക്കിന് മൈക്രോപ്ലാസ്റ്റിക്കുകളുണ്ട്. ഇവയെ ഒഴിവാക്കാൻ പാടായതിനാൽ ഇവ പരിസ്ഥിതിയിലേക്കും ചിലപ്പോൾ ഭക്ഷണത്തിൽ പോലും കലരുകയും ഗുരുതരമായ നാശനഷ്ടമുണ്ടാക്കുകയും ചെയ്യും
ഇന്ന് ഭൗമദിനം. 1970ൽ യുഎസിലാണ് ഭൗമദിനാചരണം തുടങ്ങിയത്. ഇന്നിത് ലോകം മുഴുവൻ ആചരിക്കുന്നു. ഗെയ്ലോഡ് നെൽസൻ എന്ന യുഎസ് സെനറ്റ് അംഗവും ഡെനിസ് ഹെയ്സ് എന്ന ഹാർവഡ് ബിരുദവിദ്യാർഥിയുമാണ് ഈ ആചരണത്തിനു പിന്നിൽ.
ഭൂമിയിൽ അനേകം അഗ്നിപർവതങ്ങളുണ്ട്. ഇന്തൊനീഷ്യ, ജപ്പാൻ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങൾ അഗ്നിപർവത വിസ്ഫോടനങ്ങൾക്ക് പേരുകേട്ടവയുമാണ്. ലോകത്തെ മിക്ക അഗ്നിപർവതങ്ങളിലും വിസ്ഫോടനത്തിനു ശേഷം തിളച്ചുമറിയുന്ന തീക്കുഴമ്പ് പോലെ ലാവാ പ്രവാഹമുണ്ടാകും.
നെല്ലിയാമ്പതി മലനിരകളിൽ നിന്ന് സ്റ്റെല്ലേറിയ (കാരിയോഫിലേസി സ്പീഷീസ്) വിഭാഗത്തിലെ പുതിയ ഇനം സസ്യം ഗവേഷകർ കണ്ടെത്തി. വിഖ്യാത ജനിതക ശാസ്ത്രജ്ഞയായ ബാർബറ മക്ലിന്റോക്കിന്റെ ബഹുമാനാർഥം പുതിയ ഇനത്തിന് സ്റ്റെല്ലേറിയ മക്ലിൻടോക്കിയേ എന്നു പേരിട്ടു.
യുഎസിന്റെ തീരമേഖലകളിൽ കാണപ്പെടുന്ന ഒരു പ്രത്യേക പരിസ്ഥിതി പ്രശ്നമാണ് ‘പ്രേതവനങ്ങൾ’ അഥവാ ഗോസ്റ്റ് ഫോറസ്റ്റ്. യുഎസിലെ നോർത്ത് കാരലൈനയിലാണ് ഈ പ്രതിഭാസം ഏറ്റവും തീവ്രമാകുന്നത്. ഇവിടങ്ങളിലെ വനങ്ങളുടെ 11 ശതമാനം വിസ്തീർണവും ഇത്തരത്തിൽ പ്രേതവൽക്കരിക്കപ്പെട്ടെന്നു ഗവേഷകർ പറയുന്നു
ലോകത്ത് ജീവിച്ചിരുന്ന ഒരു പ്രാചീന വമ്പൻ പാമ്പിന്റെ ഫോസിൽ അവശിഷ്ടങ്ങൾ ഇന്ത്യൻ ശാസ്ത്രജ്ഞർ കണ്ടെത്തി. ഇതുവരെ കണ്ടെത്തപ്പെട്ടിട്ടുള്ളതിൽ ഏറ്റവും വലുപ്പമുള്ള പാമ്പ് ഇതാണെന്നു വാദമുണ്ട്. ഏകദേശം 15 മീറ്ററോളം നീളം ഇതിനുണ്ട്. ഇന്ത്യൻ ഐതിഹ്യങ്ങളിലെ സർപ്പരാജാവായ വാസുകിയുടെ പേരാണ് ഈ പാമ്പിന് നൽകിയിരിക്കുന്നത്.
വരൾച്ചയും ജലക്ഷാമവും മനുഷ്യചരിത്രത്തിലുടനീളം അനുഭവിക്കുന്നതാണ്. ഇതിലൂടെ ലോകത്തെ പല സ്ഥലങ്ങളും വിസ്മൃതിയിൽ മറഞ്ഞു. ഇക്കൂട്ടത്തിൽ ഏറെ പ്രശസ്തമാണ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ചരിത്രത്തിലെ ശ്രദ്ധേയമായ സിന്ധുനദീതട കാലഘട്ടത്തിലെ നഗരങ്ങൾ. ഇവ നശിച്ചത് കൊടുംവരൾച്ച മൂലമാണെന്ന് കേംബ്രിജ് സർവകലാശാലയിലെ ഗവേഷകർ ഇടയ്ക്ക് ഗവേഷണഫലത്തിൽ പറഞ്ഞിരുന്നു
മരുഭൂമികളെക്കുറിച്ച് ചിന്തിക്കുമ്പോൾ ഒരിക്കലും മഴയൊന്നും പെയ്യാത്ത ജലസാന്നിധ്യമില്ലാത്ത മേഖലകളെന്നാണു നമ്മുടെ മനസ്സിൽ തെളിയുന്ന ചിത്രം. എന്നാൽ ഫ്ലാഷ് ഫ്ലഡ് എന്നറിയപ്പെടുന്ന മിന്നൽപ്രളയങ്ങൾ മരുഭൂമികളിൽ പലപ്പോഴും ഉണ്ടാകാറുണ്ട്. ഊഷര മരുഭൂമികളിൽ പെട്ടെന്നുണ്ടാകുന്ന പെരുമഴയോ, ഇടതടവില്ലാതെ പെയ്യുന്ന മഴകളോ അല്ലെങ്കിൽ ചുഴലിക്കാറ്റും മറ്റും മൂലമുണ്ടാകുന്ന മഴയോ മിന്നൽപ്രളയത്തിന് കാരണമാകാം.
നീലക്കുറിഞ്ഞികൾ വളരെ പ്രശ്സതമാണ്. വല്ലപ്പോഴും ഒരിക്കൽ പൂക്കുന്ന ഇവ കാണാനായി വിവിധ ദേശങ്ങളിൽ നിന്നാണ് ആളുകൾ മൂന്നാറിലേക്കും മറ്റും എത്തുന്നത്. എന്നാൽ അതിലും അപൂർവമാണ് ചിലെയിലെ ആൻഡിസ് പർവതമേഖലയിൽ കാണപ്പെടുന്ന പുയ ആൽപെട്രിസ് എന്ന ചെടിയുടെ കാര്യം.
ദിവസങ്ങൾക്ക് മുൻപ് ആഫ്രിക്കൻ രാജ്യമായ ബോട്സ്വാനയുടെ പ്രസിഡന്റ് ജർമനിക്കെതിരെ ഒരു ഭീഷണി മുഴക്കി. യുദ്ധമോ ഉപരോധമോ അല്ല, തങ്ങളുടെ രാജ്യത്തുനിന്ന് 20,000 ആനകളെ ജർമൻ തലസ്ഥാനമായ ബെർലിനിലെത്തിക്കുമെന്നായിരുന്നു അത്
ഇന്തൊനീഷ്യയിൽ വീണ്ടും അഗ്നിപർവത വിസ്ഫോടനം. രാജ്യത്തെ റുവാങ് അഗ്നിപർവതം ബുധനാഴ്ച പൊട്ടിത്തെറിച്ചു. നോർത്ത് സുലവെസി പ്രവിശ്യയിൽ സാംഗിഹെ ദ്വീപുകളിലാണ് റുവാങ് സ്ഥിതി ചെയ്യുന്നത്.
കടൽകാക്കകൾ അഥവാ സീഗൾ പക്ഷികളെക്കുറിച്ച് ലോകത്തെമ്പാടും അത്ര നല്ല അഭിപ്രായമൊന്നുമില്ല. ജനവാസമേഖലകളിലേക്ക് കടന്നുകയറുന്നതിനാലും ഭക്ഷണം മോഷ്ടിക്കുന്നതിൽ കുപ്രസിദ്ധി ഉള്ളതിനാലുമാണിത്.
യുകെയിലെ ബൈസെസ്റ്ററിൽ പൊലീസ് സൈറൻ കേട്ട് ഞെട്ടിത്തരിച്ച് അവിടുത്തെ പൊലീസുകാർ. സ്റ്റേഷനിലെ വാഹനങ്ങളെല്ലാം നിർത്തിയിട്ട സമയത്തും എവിടെ നിന്നോ സൈറൻ കേട്ടതോടെ പൊലീസ് ഉദ്യോഗസ്ഥർ അതിന്റെ ഉറവിടം തേടിയിറങ്ങി. തുടക്കത്തിൽ സ്റ്റേഷനിലെ ഏതോ വാഹനം കേടായതാകുമെന്നാണ് ഉദ്യോഗസ്ഥർ കരുതിയത്.
വിചിത്രമായ ഒരു ഉറുമ്പ് വംശത്തെ കണ്ടെത്തി ശാസ്ത്രജ്ഞർ. ഇവയെ പുതിയ സ്പീഷീസായി അംഗീകരിച്ചു. പേടിപ്പെടുത്തുന്ന രൂപഭാവങ്ങളുള്ള ഈ ഉറുമ്പുകൾ ഭൂമിക്കടിയിലെ മേഖലകളിൽ ഇരുട്ടിൽ കഴിയുന്നവയാണ്. ഹാരി പോട്ടർ കഥാപരമ്പരയിലെ പ്രധാന വില്ലൻമാരിലൊരാളായ വോൾഡിമോർട്ട് പ്രഭുവിന്റെ പേരിൽ ഉറുമ്പുകളെ നാമകരണം ചെയ്തു.
വേനൽച്ചൂടിൽ ഉരുകുകയാണ് നാടും നഗരവും. എന്നാൽ വേനൽ ഇല്ലാത്ത വർഷങ്ങളുണ്ടായിട്ടുണ്ടോ? സമീപ ഭൂതകാലത്തുതന്നെ ഇതിന് ഉദാഹരണങ്ങളുണ്ട്. ഇത്തരമൊരു വേനലില്ലാ വർഷം സംഭവിച്ചത് 1816 ലാണ്.
വെള്ളത്തിൽ നിന്ന് മൈക്രോ പ്ലാസ്റ്റിക് നീക്കം ചെയ്യുന്നതിനുള്ള പ്രത്യേക ഹൈഡ്രോജെൽ വികസിപ്പിച്ചതായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസ് (ഐഐഎസ്സി) അറിയിച്ചു. സൂക്ഷ്മ പ്ലാസ്റ്റിക് തരികളായ മൈക്രോപ്ലാസ്റ്റിക്, ജലത്തിൽ നിന്ന് ആഗിരണം ചെയ്ത് നശിപ്പിക്കുന്നതിൽ ഹൈഡ്രോജെൽ 95% ഫലപ്രദമാണെന്നു പഠനത്തിൽ
പസഫിക്ക് സമുദ്രത്തിൽ എൽ നിനോ-സതേൺ ഓസിലേഷൻ (ENSO) ന്യൂട്രൽ സ്ഥിതിയിലേക്ക് മടങ്ങിയതായി ഓസ്ട്രേലിയൻ കാലാവസ്ഥ വകുപ്പ്. 2024 ജൂലൈവരെ നിലവിലെ ന്യൂട്രൽ സ്ഥിതിയിൽ തുടരാൻ സാധ്യതയെന്ന് വിവിധ കാലാവസ്ഥാ മോഡലുകൾ സൂചിപ്പിക്കുന്നു.
വിലകൂടിയ ഒട്ടേറെ പ്രകൃതിവസ്തുക്കൾ കാണപ്പെടുന്ന മേഖലയാണ് ഹിമാലയം. ഇവിടുന്നുള്ള ധാതുസമ്പന്നമായ കന്മദം ലോകപ്രശസ്തമാണ്. എന്നാൽ ഹിമാലയൻ മേഖലയിൽ നിന്നുള്ള അപൂർവവും വിലകൂടിയതുമായ മറ്റൊരു വസ്തുവാണ് യർസഗുംബ. സ്വർണത്തേക്കാൾ വിലയുള്ളത് എന്ന വിശേഷണമുള്ള ഈ
പ്രകൃതിയിലെ ഓരോ മാറ്റങ്ങളും മനുഷ്യനെക്കാൾ വേഗതയിൽ തിരിച്ചറിയാൻ മറ്റു ജീവജാലങ്ങൾക്ക് സാധിക്കും. ഇത് തെളിയിക്കുന്ന പല വിഡിയോകളും ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ നിന്നായി പുറത്തുവന്നിട്ടുമുണ്ട്. ഭൂകമ്പം ഉണ്ടാകുന്നതിനു തൊട്ടുമുമ്പ് പക്ഷികൾ കൂട്ടത്തോടെ ശബ്ദമുണ്ടാക്കുന്നതും നായകളും പൂച്ചകളും
ഈ പഴം കഴിച്ചാൽ ആനകൾക്ക് ലക്കുകെടും, അവ ബോധമില്ലാതെ നടക്കും– ആഫ്രിക്കയിലെ മാറുല പഴത്തെപ്പറ്റിയുള്ള ഒരു പൊതുവിചാരവും മിത്തുമാണ് ഇത്. തെക്കൻ ആഫ്രിക്കൻ മേഖലയിൽ, പ്രത്യേകിച്ച് ദക്ഷിണാഫ്രിക്കയിലെ ക്രൂഗർ വനത്തിലും മറ്റും കാണപ്പെടുന്നതാണ് മാറുല മരങ്ങൾ.
ഫിൻലൻഡിൽ ജനങ്ങളുടെ പ്രധാന വിനോദമാണ് നായാട്ട്. എന്നാൽ നായാട്ടിനുള്ള ലൈസൻസ് ലഭിക്കുന്നത് എളുപ്പമല്ല. ഈ ലൈസൻസ് നേടിയ വ്യക്തിയാണ് കോട്ടയംകാരനും ഫിൻലൻഡിൽ നഴ്സുമായ അനു ജേക്കബ്. വനംവകുപ്പാണ് ലൈസന്‍സ് നല്‍കുന്നത്.
ഭീകരജീവികളുൾപ്പെട്ട ഒരുപാട് സിനിമകൾ ലോകസിനിമയിൽ വന്നുപോയിട്ടുണ്ട്. എന്നാൽ ഗോഡ്സില പോലെ എല്ലാവരുടെയും മനസ്സിൽ കയറി കുടിയേറിയ ഭീകരജീവികൾ വളരെ കുറവായിരിക്കും. ഒട്ടേറെ കൗതുകകരമായ കാര്യങ്ങൾ ഗോഡ്സിലയെക്കുറിച്ചുണ്ട്.
400 രൂപ ചെലവിൽ വീടിനകം ശീതീകരിക്കാൻ കഴിയുമോ? കഴിയും എന്നതാണു തൃശൂർ കുരിയച്ചിറ നെഹ്റു നഗർ റസിഡൻഷ്യൽ കോളനിയിലെ സി.ഡി.സ്കറിയയുടെ അനുഭവ പാഠം. 20 വർഷങ്ങൾക്കു മുൻപു തന്നെ വീട് കുറഞ്ഞ ചെലവിൽ ശീതീകരിച്ച അദ്ദേഹം ഇന്നും അതേ മാർഗമാണു പിന്തുടരുന്നത്.
വെന്തുരുകുന്ന തെക്കൻകേരളത്തിന് ആശ്വാസമായി വെള്ളിയാഴ്ച വൈകുന്നേരം മഴയെത്തി. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴ തന്നെ ലഭിച്ചിരുന്നു. ഒരൊറ്റ ദിവസത്തെ മഴയിൽ തെക്കൻ കേരളത്തെ ചൂട് നാല് ഡിഗ്രി വരെ താഴ്ന്നതായി കേന്ദ്രസകാലാവസ്ഥാ വകുപ്പ് അറിയിച്ചു.ശരാശരി താപനിലയിൽ കൊല്ലം ജില്ലയിൽ 4.3 ഡിഗ്രി സെൽഷ്യസും തിരുവനന്തപുരത്ത് 3.8 സെൽഷ്യസും കുറവ് രേഖപ്പെടുത്തി.
ഫിൻലൻഡിൽ ജനസംഖ്യ 56 ലക്ഷമാണ്. കേരളത്തിന്റെ ആറിലൊന്നുമാത്രം. ചതുരശ്രകിലോമീറ്ററിൽ 17 പേർ. നമ്മുടേത് ചതുരശ്ര കിലോമീറ്ററിന് 890 പേരും. എന്നാൽ കേരളത്തിന്റെ എട്ടിരട്ടി വലുപ്പമുള്ള രാജ്യം
കോട്ടപ്പടി പ്ലാച്ചേരിയിൽ കിണറ്റിൽ വീണ കാട്ടാന കഴിഞ്ഞ 12 മണിക്കൂറോളമായി രക്ഷപ്പെടാനുള്ള ശ്രമത്തിലാണ്. കിണറിന്റെ ഒരു ഭാഗത്തെ തിട്ട ഇടിച്ച് അതുവഴി മുകളിലേക്കു കയറാൻ ആന ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
പെരുമ്പാമ്പിന്റെ വായിൽനിന്നും ബീച്ച് ടവൽ വലിച്ചെടുക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. മോണ്ടി എന്ന് പേരുള്ള വളർത്തു പെരുമ്പാമ്പാണ് നീളമുള്ള ഒരു ടവൽ ഭക്ഷണമാണെന്ന് കരുതി അകത്താക്കിയത്
ഇപ്പോൾ ആടാണല്ലോ താരം. കുറച്ചു വർഷങ്ങൾക്കിടെ ആടിന്റെ പേരുള്ള 3 മലയാള സിനിമകളാണ് ഇറങ്ങിയത്. അപ്പോൾ ആടിന് അൽപം അഹങ്കാരമാകാം. ജമ്നാപ്യാരി എന്ന ആടിനെ പ്രധാന കഥാപാത്രങ്ങളിലൊന്നാക്കിയും ഒരു സിനിമ വന്നു.
മനുഷ്യനെപ്പോലെ തന്നെ പക്ഷികൾക്കും മൃഗങ്ങൾക്കും ഭൂമിയിൽ ജീവിക്കാൻ അവകാശമുണ്ട്. എന്നാൽ ഇവരെ ഒഴിപ്പിക്കാനായി ഒരു കൂട്ടം ആളുകൾ നിയമപരമായി നീങ്ങുന്നു. അത്തരത്തില്‍ നിരവധി സംഭവങ്ങൾ ഫ്രാൻസിലും നടന്നിരുന്നു. കോഴി കൂവുന്നു, പശു അമറുന്നു, തവള ശബ്ദമിടുന്നു തുടങ്ങി നൂറിലധികം പരാതികളാണ് കോടതിയിൽ എത്തിയത്.
ഒരുമാസം മുൻപാണ് സർക്കാർ കുറേയേറെ തരം നായകളെ വളർത്തുന്നതിനുള്ള പെർമിറ്റുകൾ നൽകരുതെന്ന് നിർദേശം സംസ്ഥാനങ്ങളിലെ തദ്ദേശസ്ഥാപനങ്ങൾക്കായി നൽകിയത്. ഇക്കൂട്ടത്തിൽ വളരെ ചിരപരിചിതമായ ഒരു നായയുമുണ്ടായിരുന്നു. പിറ്റ്ബുൾ. ഉപകാരിയും അതേസമയം അപകടകാരിയുമായ ഇനം!
മിമിക്രി എന്നാൽ അനുകരണകല. കേരളത്തിൽ ധാരാളം മിമിക്രി കലാകാരൻമാരും അവരിൽ നിന്നു സിനിമാതാരങ്ങളുമൊക്കെ ഉണ്ടായിട്ടുള്ളതിനാൽ നമുക്കിത് നന്നായി അറിയാം. ഇത്തരം അനുകരണങ്ങൾ ജന്തുലോകത്തും ധാരാളമുണ്ട്. ശബ്ദം വച്ച് അനുകരിക്കുന്ന കാര്യമല്ല പറഞ്ഞുവരുന്നത്
കാലാവസ്ഥാ വ്യതിയാനം നിലവിലെ അവസ്ഥയിൽ തുടർന്നാൽ 2070 ഓടെ ഭൂമുഖത്തെ ജീവജാലങ്ങളിൽ മൂന്നിലൊന്നിനും വംശനാശം സംഭവിച്ചേക്കാമെന്ന് അരിസോണ സർവകലാശാല (Arizona State University) നടത്തിയ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.
തിരുവനന്തപുരം മൃഗശാലയിലെ ഹിപ്പൊപൊട്ടമസിനു കുഞ്ഞ് ജനിച്ചു. മൃഗശാലയിൽ ജനിച്ചു വളർന്ന 14 വയസ്സുള്ള സീതയെന്ന ഹിപ്പൊയാണ് ഇന്നലെ പുലർച്ചെ പ്രസവിച്ചത്. കൂടിനടുത്ത് കാഴ്ചക്കാർക്കു നിയന്ത്രണമുണ്ട്.
തിരുവനന്തപുരം മൃഗശാലയിലെ ഹിപ്പൊപൊട്ടമസിനു കുഞ്ഞ് ജനിച്ച വാർത്ത ജനപ്രിയമായി. ഹിപ്പോകൾ നമ്മുടെ നാട്ടുകാരല്ലെങ്കിലും നമുക്കെല്ലാം പരിചിതരാണ്. വ്യത്യസ്തമായ പേരും രൂപവുമാണ് ഇവയുടെ ഈ പ്രശസ്തിക്ക് കാരണം. ആൺ ഹിപ്പൊകൾ 7 മുതൽ 10 വയസ്സിലും പെൺഹിപ്പൊകൾ 5 മുതൽ 7 വയസ്സിലുമാണ് പ്രജനനശേഷി കൈവരിക്കുന്നത്
മനുഷ്യസമൂഹവുമായി കെട്ടുപിണഞ്ഞു കിടക്കുകയാണ് ആടുകൾ. നമുക്ക് ഏറ്റവും പരിചിതമായ ജീവികളിലൊന്നും ആടുകളാണ്. കാലങ്ങളായി ആടുകളെ വിവിധ ജനസമൂഹങ്ങൾ പാലിനും മാംസത്തിനും അവയിൽ ചിലതിന്റെ രോമങ്ങൾക്കുമായി വളർത്തുന്നു
മൃഗങ്ങളെപ്പോലെ സസ്യങ്ങള്‍ക്ക് ശബ്ദമുണ്ടാക്കാനാകുമോ എന്ന പലർക്കും സംശയമാണ്. എന്നാൽ കാറ്റിൽ ആടിയുലയുമ്പോൾ ഉണ്ടാകുന്ന ശബ്ദമല്ലാതെ ഇവർക്ക് നിലവിളിക്കാനാകുമെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്.
ഭൂമി മറ്റൊരു സൂര്യഗ്രഹണത്തിന് കൂടി സാക്ഷ്യം വഹിക്കാൻ പോവുകയാണ്. സൂര്യഗ്രഹണം എല്ലാ കാലത്തും മനുഷ്യരുടെ ഭാവനകൾക്കും വിശ്വാസങ്ങൾക്കും നിറം പകർന്നിട്ടുള്ള പ്രതിഭാസമാണ്. ഇന്ന് സൂര്യഗ്രഹണത്തിന് പിന്നിലെ ശാസ്ത്രീയത മനുഷ്യർ കണ്ടെത്തിയെങ്കിൽ കൂടി, ആ സമയത്ത് ഭക്ഷണം കഴിക്കാതെയും, വെള്ളം കുടിക്കാതെയും
2050 ആകുമ്പോള്‍ ലോകം വലിയ ജലപ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് വേള്‍ഡ് റിസോഴ്സസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠന റിപ്പോര്‍ട്ട്. അമേരിക്ക കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നിരീക്ഷണമനുസരിച്ച് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ 2050 ആകുമ്പോള്‍ ജലസമ്മര്‍ദം ശക്തമാകും
പണം കൊടുത്ത് സിംഹങ്ങളെ വേട്ടയാടുന്ന രീതി ദക്ഷിണാഫ്രിക്ക നിർത്തലാക്കുന്നു. ‘ട്രോഫി ഹണ്ടിങ്’ എന്നുവിളിക്കുന്ന ഈ വേട്ടയാടലിനായി മാത്രം കാപ്റ്റീവ് ബ്രീഡിങ്ങിലൂടെ ധാരാളം സിംഹങ്ങളെ വളർത്തുന്നുണ്ടായിരുന്നു
2032ലെ ഒളിംപിക്സ് ഓസ്ട്രേലിയയിലാണ് നടക്കുന്നത്. ഇതിനുള്ള അടിസ്ഥാനസൗകര്യ വികസനത്തിലേക്കു രാജ്യം കടന്നുകഴിഞ്ഞു. ഓസ്ട്രേലിയയിലെ ബ്രിസ്ബേനിൽ 600 കോടി ഡോളർ ചെലവഴിച്ചു പണിയാൻ പോകുന്ന ഒരു ഒളിംപിക് സ്റ്റേഡിയത്തിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. ഈ സ്ഥലം കൊയാലകളുടെ വാസസ്ഥലമാണെന്നും സ്റ്റേഡിയം നിർമിച്ചാൽ അവിടെ
വാലിൽ തൂക്കിപ്പിടിച്ച് അഭ്യാസപ്രകടനം നടത്തിയ യുവാവിനെ പാമ്പുകടിച്ചു. ഏറെ പരിചിതമാണെങ്കിലും യുവാവിന്റെ പ്രകോപനം അതിരുകടന്നതോടെ പാമ്പ് ആക്രമിക്കുകയായിരുന്നു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പുൽമൈതാനത്ത് കിടക്കുകയായിരുന്ന പാമ്പിനെ കാൽകൊണ്ട് ചവിട്ടാൻ പോകുന്നതുപോലെ കാണിക്കുകയും പിന്നീട്
അധിനിവേശ ജീവികൾ സൃഷ്ടിക്കുന്ന പൊല്ലാപ്പുകളെക്കുറിച്ച് അമേരിക്കൻ ജനതയോളം മറ്റാർക്കും വിശദീകരിക്കാനാകില്ല. പ്രത്യേകിച്ചും തെക്കൻ തീരമേഖലയിലാണ് ഇത്തരം അധിനിവേശ ജീവികളുടെ ആധിക്യം കൂടുതൽ പ്രശ്നങ്ങളുണ്ടാക്കുന്നത്.
മരങ്ങൾ മുറിച്ചുമാറ്റുന്നത് വനങ്ങൾക്ക് മാത്രമല്ല പ്രകൃതിക്കും പാരിസ്ഥിതിക സന്തുലനത്തിനും വലിയ ഭീഷണി ഉണ്ടാക്കുന്നുണ്ട്. ഇതു മൂലമാണ് വനമേഖലകളിലെ മരങ്ങൾ മുറിച്ചുമാറ്റുന്നതിനെതിരെ ശക്തമായ നിയന്ത്രണങ്ങളും നിയമങ്ങളും ഏർപ്പെടുത്തിയിരിക്കുന്നത്
അമേരിക്കയിലെ ആഭ്യന്തരയുദ്ധം അഥവാ സിവിൽവാർ വളരെ പ്രസിദ്ധമാണ്. കോൺഫഡറേറ്റ് സ്റ്റേറ്റുകളും യൂണിയൻ സ്റ്റേറ്റുകളും തമ്മിൽ നടന്ന ആ യുദ്ധത്തിന്റെ ഗതി ഒരു പുരോഗമനരാഷ്ട്രമായുള്ള അമേരിക്കയുടെ വളർച്ചയെ സ്വാധീനിച്ച ഒരു സംഘർഷമാണ്.
പക്ഷികൾക്ക് തീറ്റകൊടുത്തതിന്റെ പേരിൽ 97കാരിക്ക് യുകെ കൗൺസിൽ 10,000 രൂപ പിഴ ചുമത്തി. സംഗീത അധ്യാപികയായിരുന്ന ആൻ സീഗോയ്ക്കെതിരെയാണ് നടപടി. പക്ഷികൾക്ക് തീറ്റകൊടുക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. അയൽവാസികളുടെ പരാതിയിലാണ് നടപടി.
വടക്കൻ ആഫ്രിക്കയിൽ പരന്നു കിടക്കുന്ന സഹാറ മരുഭൂമി ഉൽക്കകൾ മറഞ്ഞു കിടക്കുന്ന ഒരു അക്ഷയഖനിയാണ്. വിവിധ കാലഘട്ടത്തിലെ അപൂർവമായ ഉൽക്കകളും ഛിന്നഗ്രഹ ഭാഗങ്ങളും ഇവിടെ നിന്നു കണ്ടെത്തിയിട്ടുണ്ട്. 1995നു ശേഷം പതിനയ്യായിരത്തോളം ഇത്തരം ഉൽക്കകളും മറ്റും ഇവിടെ നിന്നു കണ്ടെടുത്തിട്ടുണ്ടെന്നാണു കണക്ക്.
ഏകദേശം 40 കോടി രൂപയ്ക്കാണ് ബ്രസീലിൽ കഴിഞ്ഞദിവസം ഒരു പശുക്കച്ചവടം നടന്നത്. നെല്ലൂർ പശുക്കൾ എന്നയിനത്തിൽപെട്ട പശുവായ മാര ഇമോവെസിനെയാണ് വൻതുക മുടക്കി വാങ്ങിയത്. ഇന്ത്യയിൽ നിന്ന് ബ്രസീലിൽ എത്തിയ പശുവിനമാണ് നെല്ലൂർ ബ്രീഡ്.
ഇന്ത്യയിൽ ഒരേയൊരു സജീവ അഗ്നിപർവതമാണ് ഉള്ളത്. അത് ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹങ്ങളിലാണ്. ബാരൻ ഐലൻഡ് എന്ന് ഈ അഗ്നിപർവതമുൾപ്പെടുന്ന ദ്വീപ് അറിയപ്പെടുന്നു.
ഭൂമിയിലെ ജീവജാലങ്ങളിൽ അത്രയധികം ആരാധകരൊന്നുമില്ലാത്തവയാണ് എലികൾ. മാത്രമല്ല, ജനവാസ മേഖലകളിൽ അവയെ കണ്ടെത്തിയാൽ എത്രയും വേഗം തുരത്താൻ ഭരണകൂടങ്ങൾ തന്നെ നടപടികളെടുക്കാറുമുണ്ട്. രോഗങ്ങൾ പരത്തുന്നതിന് പേരുകേട്ട എലികളെ പൊതുവേ ഭീകരന്മാരായാണ് മനുഷ്യർ കാണുന്നതെങ്കിലും അവയെക്കുറിച്ചുള്ള ഈ കാഴ്ചപ്പാടുകളിൽ
സാംബിയയിൽ സഫാരി യാത്രയ്ക്കിടെ കാട്ടാനയുടെ ആക്രമണത്തിൽ അമേരിക്കൻ യുവതിക്ക് ദാരുണാന്ത്യം. കഫ്യു നാഷനൽ പാർക്കിലാണ് സംഭവം. ശനിയാഴ്ച രാവിലെ ആറുപേരുമായി പോകുന്ന വാഹനത്തെ ആന പിന്തുടർന്ന് മറിച്ചിടുകയായിരുന്നു.
ലോകമെമ്പാടും മനുഷ്യർ പിടിക്കുന്ന മീനിന്റെ 6 ശതമാനത്തിലധികവും പൂച്ചകൾക്കു തീറ്റയായിട്ടാണത്രേ ഉപയോഗിക്കപ്പെടുന്നത്. കടൽമത്സ്യം പ്രത്യേകിച്ച് ട്യൂണ പോലെയുള്ളവ പൂച്ചകളുടെ പ്രിയപ്പെട്ട വിഭവമാണ്. മരുഭൂമിയിൽ പരിണമിച്ചുണ്ടായ പൂച്ചയെന്ന ജീവിക്ക് മീനിനോട് ഇത്ര കൊതിയെങ്ങനെ
ആടുജീവിതം എന്ന കൃതിയിൽ മരുഭൂമിയിലെ പാമ്പുകളെപ്പറ്റിയുള്ള പരാമർശമുണ്ട്. പാമ്പുകൾ പല ഭൂപ്രദേശങ്ങളിലും സമുദ്രങ്ങളിലും കാണപ്പെടാറുണ്ട്. മരുഭൂമികളിലും ഉണ്ട്. വടക്കൻ ആഫ്രിക്ക, അറേബ്യൻ ഉപദ്വീപ്, ലെവാന്റ് എന്നിവിടങ്ങളിലെ മരുഭൂമികളിൽ കാണപ്പെടുന്ന ഒരു പാമ്പിനമാണ് സഹാറൻ അണലി.
ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി സംരക്ഷണ സംഘടനയായ ഇന്റർനാഷനൽ യൂണിയൻ ഫോർ കൺസർവഷൻ ഓഫ് നേച്ചർ (International Union for Conservation of Nature– ഐയുസിഎൻ) പ്രസിദ്ധീകരിച്ച റിപ്പോർട്ടുകൾ പ്രകാരം നിരവധി ജീവിവർഗങ്ങൾ വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നു
തിമിംഗലങ്ങളെ വ്യക്തികളായി പരിഗണിക്കണമെന്ന ആവശ്യം ഉയർത്തി പസിഫിക്കിലെ ഗോത്രനേതാക്കൾ. പസിഫിക് സമുദ്രത്തിലെ വിവിധഭാഗങ്ങളിൽ നിന്നുള്ള തദ്ദേശീയ നേതാക്കളാണ് വകപുതംഗ മോവാന എന്നു പേരുള്ള ആഹ്വാനം ഉയർത്തിയിരിക്കുന്നത്.
മാനവ സംസ്കൃതിയുടെ സംസ്കാരങ്ങളെല്ലാം പ്രധാനമായും രൂപപ്പെട്ടത് നദീതടങ്ങളിലാണ്. നാടിന്റെ സമ്പത്തായ നദികള്‍ കേവലം വെള്ളം ഒഴുകുന്ന ഒരു ചാലോ കനാലോ അല്ല. നദിയും നദീതടവുമെല്ലാം കൂടി ഒരു ആവാസവ്യവസ്ഥയാണ്. സൂക്ഷ്മജീവികള്‍, ചെടികള്‍, വിവിധയിനം പക്ഷികള്‍
ജൈവവൈവിധ്യ സമ്പന്നതയ്ക്ക് പേരുകേട്ട പാകിസ്ഥാനിലെ ചെനാബ് നദിയുടെ സമീപപ്രദേശങ്ങൾ ഇന്ന് ദുരന്തത്തിന്റെ നേർക്കാഴ്ചയാണ് സമ്മാനിക്കുന്നത്. നദിയിലെ അവിഭാജ്യ ഘടകമായി കണക്കാക്കപ്പെട്ടിരുന്ന നൂറുകണക്കിന് ആമകൾ കഴിഞ്ഞദിവസം ഇവിടെ വൈദ്യുതാഘാതമേറ്റ് ചത്തു
പത്തുലക്ഷത്തിലധികം പെൻഗ്വിനുകളുണ്ടായിരുന്ന നാടായിരുന്നു ദക്ഷിണാഫ്രിക്ക. എന്നാലിപ്പോൾ പതിനായിരത്തോളം മാത്രമാണുള്ളത്. എന്തുചെയ്യുമെന്ന് ആശങ്കപ്പെട്ടിരുന്നപ്പോഴാണ് ഈ വർഷം ആദ്യം പെൻഗ്വിനുകളുടെ 200 മുട്ടകൾ ദക്ഷിണാഫ്രിക്കയിലെ സംഘടന കണ്ടെത്തിയത്. ഇതോടെ ഇവയെ വിരിയിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി.
വംശനാശത്തിലേക്ക് അനുദിനം അടുത്തുകൊണ്ടിരിക്കുകയാണ് വാക്വിറ്റകൾ. സമുദ്രത്തിൽ അപൂർവമായി കാണപ്പെടുന്ന ഭംഗിയുള്ള ഈ ചെറുജീവികളിൽ വെറും 10 എണ്ണം മാത്രമാണ് ഇനി ശേഷിക്കുന്നതെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു
ഒരു പുള്ളിമാനിനു വേണ്ടി തമ്മിലടിച്ച് പുള്ളിപ്പുലിയും കഴുതപ്പുലികളും മുതലകളും. ദക്ഷിണാഫ്രിക്കയിലെ മാർലോത്ത് പാർക്കിൽ നടന്ന വേട്ടയാടൽ വിഡിയോ പകർത്തിയത് പാർക്കിലെ ഐടി കൺസൾട്ടന്റ് ട്രാവിസ് കരേരയാണ്.
ഇന്തൊനീഷ്യയുടെ സ്വന്തമെന്ന് പറയാവുന്ന ജാവൻ കടുവങ്ങൾ ഇപ്പോഴും വനപ്രദേശങ്ങളിലുണ്ടെന്ന് സംശയം.1980കളിൽ ജാവൻ കടുവകൾക്ക് വംശനാശം സംഭവിച്ചുവെന്നാണ് കരുതിയിരുന്നു. എന്നാൽ ഇന്നും അവ ജീവിക്കുന്നുണ്ടെന്ന് സ്ഥിരീകരിക്കുന്നതിനുള്ള തെളിവുകള്‍ ശേഖരിക്കുന്ന തിരക്കിലാണ് ഇന്തൊനീഷ്യ.
കുപ്പയ്ക്കുള്ളിൽ മാണിക്യമെന്ന് മലയാളത്തിലൊരു ചൊല്ലുണ്ട്. ഏതു മോശം കാര്യത്തിലും മനോഹരമായ മറ്റൊന്ന് ഒളിഞ്ഞിരിക്കാം എന്നാണ് ഈ വാക്യത്തിന്റെ സാരം.
കുനോ ദേശീയോദ്യാനത്തിൽ ജനിച്ച ആദ്യ ചീറ്റക്കുഞ്ഞിന് ഒന്നാം പിറന്നാൾ. ജ്വാല എന്ന പെൺചീറ്റ ജന്മം നൽകിയ നാല് കുഞ്ഞുങ്ങളിലൊന്നായ മുഖിയാണ് പിറന്നാൾ ആഘോഷിക്കുന്നത്
ലോകത്തിൽ സ്ഥിതി ചെയ്യുന്ന പ്രകൃതിപരമായ അദ്ഭുതങ്ങളിൽ ഒന്നാണ് വിയറ്റ്നാമിലെ ഹാങ് സോൻ ഡൂങ് ഗുഹ. ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രകൃതിദത്ത ഗുഹയായ ഇതിൽ ഒരു പരിസ്ഥിതി സംവിധാനം തന്നെ സ്ഥിതി ചെയ്യുന്നു.1990ൽ ആണ് ഈ ഗുഹ കണ്ടെത്തപ്പെട്ടത്. നാട്ടുകാരനായ ഹൊ ഖാൻഹ് എന്നയാളാണ് ഈ കണ്ടെത്തൽ നടത്തിയത്. ഹോ ഖാൻഹ് ഗുഹയിലെത്തിയപ്പോൾ അതിനുള്ളിൽ നിന്നു മേഘങ്ങൾ
ബീച്ചിലെത്തുന്നവർ ഏറെ ആകർഷിക്കുന്ന ഒന്നാണ് അവിടത്തെ കല്ലുകളും മണലുമെല്ലാം. നല്ല ഭംഗിയുള്ള ഉരുളൻ കല്ലുകൾ കിട്ടിയാൽ അത് ഭാഗിലാക്കി വീട്ടിലെത്തിക്കുന്നവരുമുണ്ട്. എന്നാൽ വടക്കുപടിഞ്ഞാറൻ ആഫ്രിക്കൻ തീരത്തെ കാനറി ദ്വീപിലുള്ള (Canary Islands) ലാൻസറോട്ടിലെ ബീച്ചിലെയും
ആമസോണ്‍ മഴക്കാടിൽ നിന്ന് ഫെബ്രുവരിയിൽ കണ്ടെത്തിയ ഏറ്റവും വലിയ അനക്കോണ്ട ചത്തു. നോർത്തേൺ ഗ്രീൻ അനക്കോണ്ടയായ അന ജൂലിയ ആണ് ചത്തത്. മരണകാരണം വ്യക്തമല്ല. സ്വാഭാവിക മരണമാണെന്നും വെടിയേറ്റ് മരണപ്പെട്ടതാണെന്നും അഭിപ്രായങ്ങൾ ഉണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമ ഗുഹയിലെ ഗർത്തത്തിൽ വീണ വ്യക്തിയെ രക്ഷിക്കുന്നതിന്റെ കഥ പറഞ്ഞു. എന്നാൽ അതിനെക്കാൾ വിചിത്രമായ ഒരു സംഭവം യുഎസിൽ നടന്നിട്ടുണ്ട്. 2013 മാർച്ചിലെ ഒരു ദിവസം ഫ്ലോറിഡയിലെ സെഫ്നറിലുള്ള തന്റെ വീട്ടിൽ കിടന്നുറങ്ങുകയായിരുന്നു ജെഫ് ബുഷ് എന്ന 37 വയസ്സുകാരൻ
ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ളതാണ് ഫ്ളോറൻസ് ദ്വീപിൽ സ്ഥിതി ചെയ്യുന്ന വെയ് റീബോ എന്ന ഗ്രാമം. എംബാരു നിങ് എന്ന പേരിലുള്ള കോണാകൃതിയിലുള്ള തദ്ദേശീയ വീടുകളാണ് ഇവിടത്തെ ഏറ്റവും വലിയ സവിശേഷത. അഞ്ചു തട്ടുകളായാണ് ഈ വീടുകൾ.
ദൈവങ്ങൾ ചങ്ങലയിൽ എന്നർഥം വരുന്ന ഗോഡ്സ് ഇൻ ഷാക്കിൾസ് എന്ന പേരിൽ ഡോക്യുമെന്ററി സംവിധാനം ചെയ്യുകയും പുസ്തകമെഴുതുകയും ചെയ്ത സംഗീത അയ്യർ സ്ഥാപിച്ച സംഘടനയാണ് വോയ്സസ് ഫോർ ഏഷ്യൻ എലഫന്റ്സ്
പടിഞ്ഞാറൻ ആഫ്രിക്കയിലെ രാജ്യമായ സെനഗലിലെ ജനങ്ങൾക്ക് ഏറെ പ്രിയപ്പെട്ട മൃഗമാണ് ചെമ്മരിയാട്. മലയാളികൾക്ക് ആനക്കമ്പം എന്നതുപോലെ സെനഗലുകാർക്ക് ആടിനോടാണ് കമ്പം. ആഡംബരത്തിന്റെ പ്രതീകമായ ലാഡൂമുകൾ എന്നയിനം ആടിനുവേണ്ടി ഇവർ ലക്ഷങ്ങൾ ചെലവാക്കുന്നു.
ഒരുകാലത്തു ഭൂമി വിഹരിച്ചിരുന്ന ജീവികളാണ് ദിനോസറുകൾ. അനേകം തരത്തിലും വിഭാഗങ്ങളിലുമുള്ള ദിനോസറുകൾ ഭൂമിയിലുണ്ടായിരുന്നു. എന്നാൽ ഒരു ഛിന്നഗ്രഹവിസ്ഫോടനത്തെത്തുടർന്ന് ഇവ ഭൂമിയിൽ നിന്നു നാമാവശേഷമായി. ആകാശത്തും ഭൂമിയിലും അധിവാസമുറപ്പിച്ചിരിക്കുന്ന പക്ഷികളാണ് ഒരുകാലത്ത് പ്രബലമായിരുന്ന ദിനോസർ വംശത്തിന്റെ ഇന്നുമുള്ള ജീവിക്കുന്ന ശേഷിപ്പുകൾ.
കാൽവിരലുകളിൽ നല്ല വേദനയുള്ള കടി തരുന്ന കീടങ്ങൾ മെഡിറ്ററേനിയൻ ദ്വീപായ സൈപ്രസിൽ വർധിക്കുന്നതായി പഠനം. ടോ ബൈറ്റേഴ്സ് എന്ന പേരിലും അറിയപ്പെടുന്ന ഈ കീടങ്ങൾ ലെഥോസിറസ് എന്ന ജനുസ്സിൽപെടുന്നവയാണ്
ലോകം കൂട്ടവംശനാശത്തിന്റെ തൊട്ടരികിലോ? ആണെന്നും അല്ലെന്നുമുള്ള അഭിപ്രായങ്ങൾ ഗവേഷകർക്കിടയിൽ നിലനിൽക്കുന്നു. ആഗോളതാപനത്തെ തുടർന്നുണ്ടായ കാലാവസ്ഥാ വ്യതിയാനവും മനുഷ്യന്റെ ഭൂമിയിലുള്ള അനിയന്ത്രിതമായ ഇടപെടലുകളും കൂട്ടവംശനാശം ഭൂമിയിൽ തുടങ്ങിയതിന്റെയോ സമീപഭാവിയിൽ
പാമ്പുകളെ അതിവിദഗ്ധമായി പിടികൂടുന്ന നിരവധിപ്പേരുടെ വിഡിയോ നാം കണ്ടുകാണും. ചിലർ പാമ്പിനോട് തമാശകാണിച്ച് കടി വാങ്ങിയവരും ഉണ്ട്. എന്നാലിവിടെ ഒരു യുവതി പാമ്പിനെ മടിയിലിരുത്തി താലോലിക്കുകയും ചുംബിക്കുകയും ചെയ്യുകയാണ്.
കഴിക്കാൻ ഇലകൾ നൽകി അടുത്തിടപഴകാൻ എത്തിയ യുവാവിനെ തൂക്കിയെറിഞ്ഞ് ആന. ക്ഷേത്രത്തിൽ നിൽക്കുന്ന ആനയെയാണ് യുവാവ് തൊടാൻ ശ്രമിച്ചത്. സമീപത്ത് പാപ്പാനും ഉണ്ടായിരുന്നില്ല. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ജനവാസ കേന്ദ്രങ്ങളിലേക്കും കൃഷിസ്ഥലങ്ങളിലേക്കുമുളള വന്യമൃഗങ്ങളുടെ കടന്നു വരവ് കേരളത്തിലെ പല പ്രദേശങ്ങളെയും സംഘര്‍ഷ ഭരിതമാക്കിരിക്കുന്നു. ആനയുടെയും കടുവയുടെയും മറ്റും ആക്രമണത്തില്‍ അടുത്തിടെ നിരവധി മനുഷ്യജീവനുകളാണ് നഷ്ടപ്പെട്ടത്. ആന, കാട്ടുപന്നി, മാന്‍ കുരങ്ങ്, എന്നിവ കോടിക്കണക്കിന് രൂപയുടെ
ആറാമതായി പുതിയൊരു സമുദ്രം ഭൂമിയിൽ വരുമോ? ആഫ്രിക്കയിൽ ഇതിനു സാധ്യത കൽപിച്ചിരിക്കുകയാണ് ഗവേഷകർ. ആഫ്രിക്കയുടെ കൊമ്പ് എന്നറിയപ്പെടുന്ന ഹോൺ ഓഫ് ആഫ്രിക്കയിൽ അഫാർ ത്രികോണമെന്ന ഒരു ഘടനയുണ്ട്. നൂബിയൻ, സൊമാലി, അറേബ്യൻ ഭൗമപ്ലേറ്റുകൾ ഒരുമിച്ചു ചേരുന്ന സ്ഥലമാണിത്
മൃഗശാലയിലെ ജീവനക്കാരനും സിംഹവും തമ്മിലുള്ള വടംവലി മത്സരം സോഷ്യൽമിഡിയയിൽ ഹിറ്റ്. ജെയ് ബ്രൂവർ എന്ന മൃഗശാല സൂക്ഷിപ്പുകാരനാണ് സിംഹത്തിനെതിരെ മത്സരത്തിനിറങ്ങിയത്. സിംഹം കൂട്ടിനകത്തും ജെയ് പുറത്തുനിന്നുമാണ് വടം വലിച്ചത്.
ചിന്നക്കനാൽ ആനയിറങ്കൽ വനമേഖലയിൽ ചുറ്റിത്തിരിയുന്ന കാട്ടാനക്കൂട്ടത്തിലെ ഒരു വയസ്സ് പ്രായം വരുന്ന കുട്ടിയാനയുടെ തുമ്പിക്കൈയുടെ അറ്റത്ത് മാരക മുറിവ്. മുറിവേറ്റ ഭാഗം വലിയ ദ്വാരമായി മാറിയിട്ടുണ്ട്. കമ്പിവേലി പൊട്ടിക്കുന്നതിനിടയിൽ
ആന, അത് ഏഷ്യനായാലും ആഫ്രിക്കനായാലും അവർക്ക് കാൻസർ വരുന്നത് അപൂർവമാണ്. മനുഷ്യന്റെ കാര്യമെടുത്താൽ പ്രതിവർഷം ലോകത്തിൽ ഏകദേശം 80 ലക്ഷം ആളുകളാണ് കാൻസർ മൂലം മരണമടയുന്നത്. ഇന്ത്യയിൽ ഓരോ ദിവസവും 1500 പേരെങ്കിലും ഈ രോഗത്തിനു കീഴടങ്ങുന്നുണ്ടത്രേ!
ജലം ഭൂമിയിലെ ഒരു വലിയ സ്രോതസ്സും പലപ്പോഴും തർക്കവസ്തുവുമാണ്. പല രാജ്യങ്ങളിലൂടെയും മറ്റും ഒഴുകുന്ന നദീജലം സംബന്ധിച്ചു വലിയ തർക്കങ്ങളുണ്ടാകുന്നതിനെപ്പറ്റി നാം കേൾക്കാറുണ്ട്. ജലം തടഞ്ഞുവയ്ക്കുന്നതിന്റെ പേരിലാണ് ഇത്തരം തർക്കങ്ങൾ പതിവെങ്കിലും ജപ്പാനും മറ്റു ചില രാജ്യങ്ങളുമായി തർക്കമുണ്ടായത് ജലം ഒഴുക്കുന്നതിന്റെ പേരിലാണ്. ജപ്പാനിലെ ഫുക്കുഷിമ ആണവ റിയാക്ടറി നിന്നു ശേഖരിച്ച ജലമായിരുന്നു തർക്കവസ്തു.
ഇന്ന് ലോകജലദിനം. സമാധാനത്തിനു വേണ്ടി ജലത്തെ ഉപയോഗിക്കുകയെന്നതാണ് ദിനാചരണ വിഷയം. ഒരിക്കൽ ലോകം എണ്ണയ്ക്കും പിന്നെ സ്വർണത്തിനും വേണ്ടി ഒക്കെയും കലഹിക്കുകയും പരസ്പരം പോരാടുകയും ചെയ്തിരുന്നുവെങ്കിൽ അടുത്ത യുദ്ധം ജലത്തിന്റെ പേരിൽ ആകുമോ?
വിയറ്റ്നാമിലെ ഒരു നദിയാണ് ഹുറോങ്. പെർഫ്യൂം നദി എന്നാണ് ഹുറോങ് എന്ന പേരിനർഥം. പേരു സൂചിപ്പിക്കുന്നതു പോലെ ശരത്കാലത്ത് ഈ നദിയിലെ ജലത്തിനു പെർഫ്യൂം പോലെ സുഗന്ധമുണ്ടാകും
ഭൂമിയുടെ 71 ശതമാനത്തോളം ജലമാണ്. സൗരയൂഥത്തിൽ മറ്റൊരു ഗ്രഹത്തിനുമില്ലാത്ത രീതിയിൽ കടുംനീല നിറവും ജീവൻ ഉടലെടുക്കാനും നിലനിൽക്കാനുമുള്ള സാധ്യതയുണ്ടായതും വെള്ളത്തിന്റെ സാന്നിധ്യം കൊണ്ടാണ്. ഭൂമിയിൽ ജലം എങ്ങനെയുണ്ടായി എന്നത് എന്നും ശാസ്ത്ര സമൂഹം ചർച്ച ചെയ്യുന്ന വിഷയമാണ്.
കാടുകളിലെ മനോഹചിത്രങ്ങൾ നാടിനു സമ്മാനിക്കാൻ തുടങ്ങിയിട്ടു കാൽനൂറ്റാണ്ട് പൂർത്തിയാക്കിയ ഫൊട്ടോഗ്രാഫർ. ബിജു കാരക്കോണത്തിന്റെ വന യാത്രകൾക്കു കണക്കില്ല. എടുത്ത ചിത്രങ്ങൾക്കും. ഒട്ടേറെ ഫോട്ടോ പ്രദർശനങ്ങൾ സംഘടിപ്പിക്കുകയും ദേശീയ ഫൊട്ടോഗ്രാഫി മത്സരങ്ങളിൽ വിധികർത്താവുമാകുന്ന ബിജുവിനു
കുപ്പിവെള്ളം നമ്മുടെയെല്ലാം ഉപയോഗവസ്തുക്കളിലൊന്നാണ്. യാത്ര ചെയ്യുമ്പോൾ മുതൽ പല കാര്യങ്ങൾക്കായി നാം കുപ്പിവെള്ളം ഉപയോഗിക്കുന്നു. പലവിലയിലുള്ള കുപ്പിവെള്ളങ്ങൾ വിപണിയിൽ ലഭ്യമാണ്. പലതും നാം കുറച്ചുകാശ് കൊടുത്തു വാങ്ങാറുണ്ട്. ലോകത്തെ ഏറ്റവും വിലയുള്ള
ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമുദ്രങ്ങളാണ് പസിഫിക്കും അറ്റ്ലാന്റിക്കും. ഇവ തമ്മിൽ കൂടിക്കലരുന്ന സ്ഥലങ്ങൾ അപൂർവമാണെങ്കിലും ഉണ്ടെന്നു പറയാം. വളരെ പ്രശസ്തമായ കപ്പൽപാതയായ പാനമ കനാൽ ഇത്തരമൊരു ജംക്ഷനാണ്.
സസ്യജാലങ്ങൾക്ക് വളരാൻ യാതൊരു സാഹചര്യവും ഇല്ലാത്ത അവസ്ഥയിൽ നിന്ന് നിത്യഹരിത വനത്തിലേക്ക് ഒരു പ്രദേശം വികസിക്കുന്നത് സസ്യജാല പിന്തുടർച്ച തത്വം അനുസരിച്ചാണ്. വനങ്ങളിലെ പാറപ്പുറത്ത് ഉൾപ്പെടെ ധാരാളമായി സൂര്യപ്രകാശം പതിക്കുന്നുണ്ട്.
ദക്ഷിണാഫ്രിക്കയിൽ 15 അടി നീളമുള്ള മുതലയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് മൃഗശാല ജീവനക്കാരൻ. ക്വാ സുലു നടാലിലെ ബലിറ്റോയിലുള്ള ക്രൊക്കോഡിൽ ക്രീക്ക് തീം പാർക്കിൽ സന്ദർശകർ നോക്കി നിൽക്കെയാണ് സംഭവം.
അറ്റ്ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടിൽ മുങ്ങിയ നിലയിൽ സ്ഥിതി ചെയ്യുന്ന പ്രാചീന കരഭാഗത്ത് അമൂല്യമായ ധാതുക്കളുണ്ടെന്നു ഗവേഷകരുടെ പഠനം. റയോ ഗ്രാൻഡ് റൈസ് എന്നറിയപ്പെടുന്ന ഈ പ്രാചീന ദ്വീപ് 4 കോടി വർഷം മുൻപാണ് രൂപീകരിക്കപ്പെട്ടത്.
Results 1-100 of 3892