ADVERTISEMENT

1996ൽ ജപ്പാനിൽ ഒരു ഡോക്യുമെന്ററി ഇറങ്ങി. വീട്ടിൽ വളർത്തുന്ന പെൻഗ്വിൻ ‘ലാല’യെക്കുറിച്ച്. മത്സ്യത്തൊഴിലാളി കണ്ടെത്തിയ പെൻഗ്വിൻ ഒരു കുടുംബത്തിന്റെ അരുമയായി വളർന്ന കഥ പുറംലോകം അറിഞ്ഞതോടെ ലാല സെലബ്രിറ്റിയായി മാറുകയായിരുന്നു. 1998ൽ ലോകത്തോട് വിടപറഞ്ഞ ലാലയുടെ വിഡിയോ ഇന്‍സ്റ്റഗ്രാമിൽ വർഷങ്ങൾക്കുശേഷം ഇടംപിടിച്ചിരിക്കുകയാണ്.

പരുക്കേറ്റ് വലയിൽ കുടുങ്ങിയ പെൻഗ്വിനെ മത്സ്യത്തൊഴിലാളി രക്ഷിക്കുകയായിരുന്നു. അവനെ രക്ഷിക്കുകയും പരിചരിക്കാനായി മറ്റൊരു കുടുംബത്തെ ഏൽപ്പിക്കുകയും ചെയ്തു. അവർ അവനെ പൊന്നുപോലെ നോക്കി. ലാല എന്ന് പേരിട്ട് വിളിച്ചു. കിടക്കാനായി എസി മുറിയൊരുക്കി. ഒടുവിൽ അരുമയായി ലാല അവർക്കൊപ്പം തന്നെ തുടരുകയായിരുന്നു.

നിരവധി മാധ്യമങ്ങൾ ലാലയുടെ വിശേഷങ്ങൾ അറിയാന്‍ കുടുംബവുമായി അഭിമുഖം നടത്താൻ ആഗ്രഹിച്ചു. എന്നാൽ റിയൽ ടിവിക്ക് മാത്രമാണ് ഡോക്യുമെന്ററി ചെയ്യാൻ അനുവാദം നൽകിയത്. ലാലയ്ക്ക് 10 വയസുള്ളപ്പോഴാണ് ഡോക്യുമെന്ററി പുറത്തിറങ്ങിയത്. 

വീട്ടുകാർ ലാലയ്ക്ക് കടയിൽ പോയി അവനുവേണ്ട മീൻ വാങ്ങിവരാൻ പരിശീലിപ്പിച്ചു. ബാഗും പിന്നിലിട്ട് കടയിലേക്ക് പോകും. ജീവനക്കാരി കഴിക്കാൻ ഒരു മീൻ കൊടുക്കുകയും ബാക്കി ബാഗിലുംവച്ച് വീട്ടിലേക്ക് മടങ്ങുന്നതും വിഡിയോയിൽ കാണാം. 

English Summary:

This Rescued King Penguin Loved Going To The Fish Market So Much That His Family Taught Him How To Buy Fish On His Own

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com