ഉമിനീർ ടെസ്റ്റ്: കൂടുതൽ പേർ സ്കൂളിൽ എത്തിത്തുടങ്ങി
Mail This Article
×
അബുദാബി∙ 12 വയസ്സിനു താഴെയുള്ള വിദ്യാർഥികൾക്കു നടത്തിവരുന്ന ഉമിനീർ (സലൈവ) ടെസ്റ്റ് കൂടുതൽ പേർ സ്കൂളിൽ തിരിച്ചെത്താൻ സഹായിച്ചെന്ന് വിദ്യാഭ്യാസ വകുപ്പ്.
4 മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്കു 2 ആഴ്ചയിൽ ഒരിക്കൽ സലൈവ ടെസ്റ്റ് നടത്തുമെന്നും പറഞ്ഞു. സ്കൂളിൽ നേരിട്ടുന്നവർക്ക് മാത്രമാണ് കോവിഡ് പരിശോധന. 12നു മുകളിലുള്ള വിദ്യാർഥികൾക്ക് പിസിആർ ടെസ്റ്റ് നടത്തി നെഗറ്റീവ് ആയവർക്ക് മാത്രമേ പ്രവേശനം നൽകൂ.
സലൈവ ടെസ്റ്റ് സ്കൂളിലെത്തിയും പിസിആർ ടെസ്റ്റ് വിവിധ കേന്ദ്രങ്ങളിൽ വിദ്യാർഥികളെ എത്തിച്ചുമാണ് നടത്തുന്നത്. വിദ്യാർഥികൾക്കു പരിശോധന സൗജന്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.