ADVERTISEMENT

ദുബായ് ∙ രാജ്യത്ത് പെയ്ത കനത്ത മഴയിൽ ഒറ്റപ്പെട്ടവർക്ക് കുടിവെള്ളവും ലഘുപാനീയങ്ങളും നൽകി അവരുടെ ദുരിതം ലഘൂകരിക്കാനുള്ള ശ്രമവുമായി യുഎഇയിലെ രണ്ട് കൊച്ചുമിടുക്കികൾ. സിറിയക്കാരാനായ ഹുസ്മാൻ സമ്മറിന്‍റെ മക്കളായ ജോർണിയേയും ലാലിലെയും ഈ സേവനം നൽകുന്നത് അൽ ബർഷയിലെ അവരുടെ വില്ലയ്ക്ക് മുന്നിലാണ്. ആവശ്യക്കാർക്ക് ചോദ്യങ്ങളൊന്നുമില്ലാതെ തന്നെ എടുത്ത് പോകാൻ കഴിയുന്ന തരത്തിൽ, കുടിവെള്ളം, ജ്യൂസ്, കാൻഡി തുടങ്ങിയവ ഈ പെൺകുട്ടികൾ നിരത്തിവച്ചിരിക്കുന്നു.

ജോർണിയേയും ലാലിലെയും ലഘുപാനീയ വിതരണത്തിനിടെ. Credit-special arrangement.
ജോർണിയേയും ലാലിലെയും ലഘുപാനീയ വിതരണത്തിനിടെ. ജോർണിയേയും ലാലിലെയും ലഘുപാനീയ വിതരണത്തിനിടെ. ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്

ഈ ദുരിത കാലത്ത് ഒറ്റപ്പെട്ട് പോയവർ വിശന്നിരിക്കരുതെന്ന ചിന്തയാണ് കുട്ടികളെ ഇത്തരത്തിലുള്ള സേവനം നൽകുന്നതിന് പ്രേരിപ്പിച്ചത്. തനിക്ക് എല്ലാം നൽകിയ യുഎഇയിലെ ജനങ്ങളോടുള്ള നന്ദിയുടെയും, പ്രതിസന്ധിയിൽ അകപ്പെട്ടവരെ സഹായിക്കാനുള്ള ആഗ്രഹത്തിന്‍റെയും പ്രകടനമാണ് ഈ കുട്ടികളുടെ പ്രവൃത്തി എന്ന് ഹുസ്മാൻ സമ്മർ പറയുന്നു. നിർമാണ കമ്പനിയിൽ ഫോർമാനായി ജോലി തുടങ്ങിയ ഹുസ്മാൻ സമ്മർ ഇന്ന് ഒട്ടേറെ ബിസിനസുകളുടെ ഉടമയാണ്. 18 വർഷമായി ഹുസ്മാൻ സമ്മർ യുഎഇയിലാണ് താമസിക്കുന്നത്. 

English Summary:

Girls have Prepared Drinking Water and Soft Drinks for those Stranded in the Heavy Rain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com