ADVERTISEMENT

'അമര' എന്നാൽ മരണമില്ലാത്തത് എന്നർഥം. അമരത്തടത്തിൽ തവള കരയണം എന്നും പഴമൊഴിയുണ്ട്. ഇന്ന് കാലാവസ്ഥയിലുള്ള വ്യത്യാസം ഈ വിളയെ ഏറെ ബാധിച്ചിട്ടുണ്ട്. അമരപ്പയർ മാത്രമല്ല മാവ്, കശുമാവ്, വാഴ, വിവിധ പച്ചക്കറികൾ മുതലായ പലതിനെയും കാലാവസ്ഥാ വ്യതിയാനം ബാധിച്ചിട്ടുണ്ട്. ‘തുലാപത്ത് പൂപ്പത്ത്’ തുലാമാസം പത്താം തീയതി മാവ് പൂക്കുന്നതാണല്ലോ വഴക്കം.

അമരപ്പയർ (ലിമ ബീൻ) പ്രോട്ടീനിന്റെ കലവറയാണ്. ഇതിൽ, നാരുകൾ വിറ്റാമിനുകൾ മറ്റു ധാതുലവണങ്ങളും അടങ്ങിയിട്ടുണ്ട്. ഡിസംബർ ജനുവരി മാസങ്ങളിലാണ് സാധാരണയായി അമര പൂവിടുന്നത്. ഈ മഞ്ഞിൽ വിരിയുന്ന പൂവ് (അമരപ്പയർ/ലിമ ബീൻ ) പൂവിടുന്നതിലും കായ് പിടിക്കുന്നതിലും പൊതുവെ കുറവ് കാണുന്നുണ്ട്. മഞ്ഞ് തരതമ്യേന കുറവാണെന്നതാണ് ഒരു കാരണം. രാവിലെ അപേക്ഷിച്ച് ഉച്ചയാകുന്നതോടെ ഊഷ്മാവിൽ വലിയ വ്യത്യാസം വരുന്നത് പൂക്കൾ കൊഴിയാനുള്ള സാധ്യതയും വർധിപ്പിക്കുന്നുണ്ട്.

amara-1

പ്രളയ ജലമാവട്ടെ , മഴയാവട്ടെ മണ്ണിലെ കാത്സ്യത്തിന്റെയും മറ്റു സൂക്ഷ്മ മൂലകങ്ങളുടെയും ശോഷണത്തിന് കാരണമാകുന്നുണ്ട്. കാത്സ്യത്തിന്റെ കുറവ് പരിഹരിക്കുന്നതിന് പച്ചക്കറി കൃഷി ചെയ്യുമ്പോൾ കുമ്മായം നൽകണമെന്നാണ് വിദഗ്ധാഭിപ്രായം. ജൈവവളം അടിവളമായി നൽകുകയും വേണം.

ബോറോൺ സപ്ലിമെന്റ് പുഷ്പിക്കുന്ന സമയത്ത് സ്പ്രേ ആയി നൽകാം. കേരള അഗ്രിക്കൾചർ യൂണിവേഴ്സിറ്റിയും വിഎഫ്‌പിസികെയും പുറത്തിറക്കിയ മൈക്രോ ന്യൂട്രിയന്റ്സ് (സൂക്ഷ്മ മൂലകങ്ങളുടെ മിശ്രിതം) സ്പ്രേ ചെയ്യാം എന്നും നിർദ്ദേശമുണ്ട്. അതിൽ ബോറോൺ കൂടാതെ മഗ്നീഷ്യം, സൾഫർ, സിങ്ക് മുതലായവ അടങ്ങിയിട്ടുണ്ട്. ഹിമ, ഗ്രേസ് എന്നീ അമര ഇനങ്ങളാണ് കേരളത്തിൽ പൊതുവെ കൃഷിചെയ്യുന്നത്. ഏതു കാലാവസ്ഥയിലും അമര വിളയിച്ചെടുക്കാമെന്ന് ഈ മേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്. എന്നാൽ അതീവ ശ്രദ്ധയും പരിചരണവും വേണമെന്ന് മാത്രം.

പുതിയ സങ്കേതങ്ങൾ, കാലാവസ്ഥയിലെ വ്യത്യാസങ്ങൾ, മണ്ണ്, വിത്ത് / ഇനം, വിളയുടെ പോഷണം, വിപണി, വ്യക്തികളുടെ അഭിരുചി, മറ്റു മാർഗനിർദേശങ്ങൾ തുടങ്ങി ഒട്ടേറെ വസ്തുതകൾ സമന്വയിപ്പിച്ച് വേണം അമരപ്പയർ പോലെയുള്ള വിളകൾ നമുക്ക് തിരിച്ചു പിടിക്കാൻ. (ചിലയിടങ്ങളിൽ ക്ലസ്റ്റർ ബീനിനെ(കൊത്തമര) അമര എന്ന് വിളിക്കുന്നുണ്ട് )

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com