ADVERTISEMENT

ഈ വർഷത്തെ വേൾഡ് നേച്ചർ ഫൊട്ടോഗ്രഫി അവാർഡ് വിജയികളെ പ്രഖ്യാപിച്ചു. ഷെറ്റ്‌ലാൻഡ് ദ്വീപുകളിലെ വെള്ളത്തിൽ വേട്ടയാടുന്ന പക്ഷികളുടെ മനോഹരമായ ചിത്രമാണ് ഗ്രാൻഡ് പ്രൈസിനു തിരഞ്ഞെടുക്കപ്പെട്ടത്. ആയിരക്കണക്കിന് എൻട്രികളിൽനിന്ന് തിരഞ്ഞെടുത്ത ഫോട്ടോ ബ്രിട്ടിഷ് ഫൊട്ടോഗ്രാഫർ ട്രേസി ലണ്ട് എടുത്തതാണ്. ഷെറ്റ്‌ലാൻഡ് ദ്വീപുകളിൽ ചെലവഴിച്ച ഒരു ദിവസം ട്രേസി എടുത്ത 1800 ഫോട്ടോകളിൽ ഒന്നാണ് ഇത്.

ലക്ഷിത കരുണരത്ന (ശ്രീലങ്ക), Image Credit: www.worldnaturephotographyawards.com
ലക്ഷിത കരുണരത്ന (ശ്രീലങ്ക), Image Credit: www.worldnaturephotographyawards.com
ജോണി എറോള (ഫിൻലാൻഡ്), Image Credit: www.worldnaturephotographyawards.com
ജോണി എറോള (ഫിൻലാൻഡ്), Image Credit: www.worldnaturephotographyawards.com
നിക്കോളാസ് റെമി (ഓസ്‌ട്രേലിയ), Image Credit: www.worldnaturephotographyawards.com
നിക്കോളാസ് റെമി (ഓസ്‌ട്രേലിയ), Image Credit: www.worldnaturephotographyawards.com
അലക്സ് ബ്രാക്സ് (ബെൽജിയം), Image Credit: www.worldnaturephotographyawards.com
അലക്സ് ബ്രാക്സ് (ബെൽജിയം), Image Credit: www.worldnaturephotographyawards.com

‘‘വിജയികൾ അവരുടെ അതിശയകരമായ ചിത്രങ്ങൾ കൊണ്ട് നമ്മുടെ ശ്വാസം നിലപ്പിച്ചു കളയുമെന്നതിൽ സംശയമില്ല,’’ വേൾഡ് നേച്ചർ ഫൊട്ടോഗ്രഫി അവാർഡിന്റെ സഹസ്ഥാപകനായ അഡ്രിയാൻ ഡിൻസ്‌ഡേൽ പറഞ്ഞു. ‘‘ട്രേസിയുടെ ചിത്രം സാങ്കേതികതയുടെയും ക്ഷമയുടെയും ശ്രദ്ധേയമായ ഉദാഹരണമാണ്, അത് ആ ഗംഭീരമായ പക്ഷികളുടെ ലോകത്തിന്റെ കാഴ്ച നൽകുന്നു.’’

ജോൺ സീഗർ (യുകെ), Image Credit: www.worldnaturephotographyawards.com
ജോൺ സീഗർ (യുകെ), Image Credit: www.worldnaturephotographyawards.com

ട്രേസി ലണ്ടിനൊപ്പം പൊതു വിഭാഗത്തിൽ ശ്രീലങ്കയില്‍ നിന്നുള്ള ലക്ഷ കരുണരത്ന വെള്ളി പുരസ്കാരവും ഫിൻലൻഡിൽ നിന്നുള്ള ജോണി എറോള വെങ്കല പുരസ്കാരവും നേടി. ‘മൃഗങ്ങളുടെ ഛായാചിത്രം’ വിഭാഗത്തിൽ ഓസ്‌ട്രേലിയയില്‍ നിന്നുള്ള നിക്കോളാസ് റെമി, ‘സസ്തനികളുടെ പെരുമാറ്റ’ വിഭാഗത്തിൽ ബെൽജിയത്തിൽ നിന്നുള്ള അലക്സ് ബ്രാക്സ്, ‘ഉഭയജീവികളുടെയും ഉരഗങ്ങളുടെയും പെരുമാറ്റ’ വിഭാഗത്തിൽ യുകെയിൽ നിന്നുള്ള ജോൺ സീഗർ എന്നിവർ ഒന്നാം സമ്മാനം നേടി.

അയോന്നിസ് പാവ്ലോസ് ഇവാഞ്ചലിഡിസ് (ഗ്രീസ്), Image Credit: www.worldnaturephotographyawards.com
അയോന്നിസ് പാവ്ലോസ് ഇവാഞ്ചലിഡിസ് (ഗ്രീസ്), Image Credit: www.worldnaturephotographyawards.com
ആൻഡി ഷ്മിഡ് (സ്വിറ്റ്സർലൻഡ്), Image Credit: www.worldnaturephotographyawards.com
ആൻഡി ഷ്മിഡ് (സ്വിറ്റ്സർലൻഡ്), Image Credit: www.worldnaturephotographyawards.com
ഇവാൻ പെഡ്രെട്ടി (ഇറ്റലി), Image Credit: www.worldnaturephotographyawards.com
ഇവാൻ പെഡ്രെട്ടി (ഇറ്റലി), Image Credit: www.worldnaturephotographyawards.com

‘ആളുകളും പ്രകൃതിയും’ വിഭാഗത്തിൽ അയോന്നിസ് പാവ്ലോസ് ഇവാഞ്ചലിഡിസ് (ഗ്രീസ്) ‘അണ്ടർവാട്ടർ’ വിഭാഗത്തിൽ ആൻഡി ഷ്മിഡ് (സ്വിറ്റ്സർലൻഡ്), ‘ഭൂമിയുടെ ലാൻഡ്സ്കേപ്പുകള്‍’ വിഭാഗത്തിൽ ഇവാൻ പെഡ്രെട്ടി (ഇറ്റലി), ബ്ലാക്ക് ആൻഡ് വൈറ്റ് വിഭാഗത്തിൽ റിച്ചാർഡ് ലി (യുഎസ്എ), ‘ആവാസ വ്യവസ്ഥയിൽ മൃഗങ്ങൾ’ വിഭാഗത്തിൽ അമിത് എഷെൽ (ഇസ്രായേൽ), ‘നേച്ചർ ഫോട്ടോ ജേണലിസം’ വിഭാഗത്തിൽ സെലിയ കുജല (യുഎസ്എ) എന്നിവരും വിജയികളായി.

റിച്ചാർഡ് ലി (യുഎസ്എ), Image Credit: www.worldnaturephotographyawards.com
റിച്ചാർഡ് ലി (യുഎസ്എ), Image Credit: www.worldnaturephotographyawards.com
അമിത് എഷെൽ (ഇസ്രായേൽ), Image Credit: www.worldnaturephotographyawards.com
അമിത് എഷെൽ (ഇസ്രായേൽ), Image Credit: www.worldnaturephotographyawards.com
സെലിയ കുജല (യുഎസ്എ), Image Credit: www.worldnaturephotographyawards.com
സെലിയ കുജല (യുഎസ്എ), Image Credit: www.worldnaturephotographyawards.com

അസാധാരണമായ ഫൊട്ടോഗ്രാഫിക് കഴിവുകൾ ഉയർത്തിക്കാട്ടുക മാത്രമല്ല, പ്രകൃതിസംരക്ഷണ പ്രവർത്തനങ്ങളെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനുള്ള ശക്തമായ വേദിയായി വർത്തിക്കുക എന്നതും വേൾഡ് നേച്ചർ ഫൊട്ടോഗ്രഫി മത്സരത്തിന്റെ ലക്ഷ്യമാണ്. ലോകമെമ്പാടുമുള്ള ഫൊട്ടോഗ്രാഫർമാർക്ക് വിവിധ വിഭാഗങ്ങളിലായി എൻട്രികൾ സമർപ്പിക്കാം. സാങ്കേതിക നിലവാരം, കലാപരമായ യോഗ്യത, വിഷയവുമായുള്ള ബന്ധം എന്നിവ അടിസ്ഥാനമാക്കിയാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്. വിജയിക്കുന്ന ഫോട്ടോകൾ വേൾഡ് നേച്ചർ ഫൊട്ടോഗ്രഫി അവാർഡിന്റെ വെബ്സൈറ്റിലും പ്രദർശനങ്ങളിലും പ്രദർശിപ്പിക്കുകയും ചെയ്യും.

English Summary:

Witness the Majesty of Nature: World Nature Photography Awards Announce Winners

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com