ADVERTISEMENT

മക്കളുടെ പ്രണയത്തെക്കുറിച്ച് നടി ലാലി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. പ്രണയിക്കുന്നയാള്‍ പൊളിറ്റിക്കല്‍ ആകണം എന്നു മാത്രമേ താന്‍ ആവശ്യപ്പെട്ടിട്ടുള്ളൂ എന്നാണ് ലാലി പറയുന്നത്. മക്കളെ സുഹൃത്തായി കാണുന്നൊരു അമ്മയാണ് ലാലി. മലയാളത്തില്‍ ശ്രദ്ധേയായ യുവനടി അനാര്‍ക്കലി മരിക്കാറിന്റെ അമ്മയാണ് ലാലി. ജാങ്കോ സ്പേസ് ടിവി എന്ന യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് ലാലി ഇക്കാര്യം പറഞ്ഞത്. അനാർക്കലിയും അഭിമുഖത്തിൽ ലാലിക്കൊപ്പം പങ്കെടുത്തിരുന്നു.

‘‘ഇവളുടെ പ്രണയങ്ങളെല്ലാം ഭയങ്കര തമാശയാണ്. ഇവള്‍ മുടി വെട്ടിയാല്‍ ബ്രേക്കപ്പാകും. ഞാന്‍ ചുംബന സമരത്തില്‍ പങ്കെടുത്തു എന്ന പേരില്‍ ഇവള്‍ ബ്രേക്കപ്പായിട്ടുണ്ട്. പൊളിറ്റിക്കല്‍ അല്ലാത്ത ആളുകളായതു കൊണ്ടല്ലേ ഇതൊക്കെ. മുടി കളഞ്ഞെന്ന് പറഞ്ഞ് ബ്രേക്കപ്പായപ്പോള്‍ നിന്റെ മുടിയെയാണോ അവര്‍ സ്‌നേഹിച്ചതെന്ന് ഞാന്‍ ചോദിച്ചു.

പോയി പണി നോക്കാന്‍ പറയെന്ന് ഞാന്‍ പറയും. ഇതൊക്കെ പറഞ്ഞ ശേഷം ഞങ്ങള്‍ രണ്ട് പേരും ഒരു ഐസ്‌ക്രീം കഴിച്ച് തിരിച്ച് വരും. പ്രണയ ബന്ധങ്ങളിൽ ഞാന്‍ ആകെ ആവശ്യപ്പെട്ടിട്ടുള്ളത് പൊളിറ്റിക്കല്‍ ആകണം എന്നാണ്. അല്ലാതെ ബോറായിരിക്കും.’’–ലാലി പറയുന്നു.

ലാലിക്കും അനാർക്കലിക്കും മുൻപെ സിനിമയിലെത്തിയത് അനാർക്കലിയുടെ ചേച്ചിയായ ലക്ഷ്മി മരിക്കാർ ആണ്. ‘നമ്പർ വൺ സ്നേഹതീരം ബാംഗ്ലൂർ നോർത്തി’ൽ ബാലതാരമായി ലക്ഷ്മി പ്രത്യക്ഷപ്പെട്ടിരുന്നു.

‘ആനന്ദം’ എന്ന ചിത്രത്തിലൂടെയാണ് അനാര്‍ക്കലി അഭിനയരംഗത്തേക്ക് എത്തുന്നത്. ‘വിമാനം’, ‘മന്ദാരം’, ‘മാര്‍ക്കോണി മത്തായി’, ‘ഉയരെ’, ‘പ്രിയന്‍ ഓട്ടത്തിലാണ്’, ‘ബി 32 മുതല്‍ 44 വരെ’, ‘ജാനകി ജാനേ’ എന്നീ ചിത്രങ്ങളിലും അനാര്‍ക്കലി അഭിനയിച്ചിട്ടുണ്ട്. ‘കുമ്പളങ്ങി നൈറ്റ്‌സ്’ എന്ന ചിത്രത്തിലൂടെയാണ് ലാലി ശ്രദ്ധ നേടുന്നത്. സൗബിൻ, ഷെയ്ൻ നിഗം, മാത്യൂസ്, ശ്രീനാഥ് ഭാസി എന്നിവരുടെ അമ്മയായാണ് ലാലി പ്രത്യക്ഷപ്പെട്ടത്.

English Summary:

Actress Lali PM about her daughter Aarkali Marikar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com