ADVERTISEMENT

ലൈംഗിക താൽപര്യത്തെക്കുറിച്ച് വീണ്ടും വെളിപ്പെടുത്തലുമായി പോപ് താരവും ഓസ്കർ, ഗ്രാമി ജേതാവുമായ ബില്ലി ഐലിഷ്. താൻ ബൈസെക്‌ഷ്വൽ ആണെന്നും എന്നാൽ പെൺകുട്ടികളോടാണ് കൂടുതൽ താൽപര്യമെന്നും അവരുമായി ലൈംഗികബന്ധത്തിലേർപ്പെടാൻ ആഗ്രഹിക്കുന്നുവെന്നും ബില്ലി വ്യക്തമാക്കി. മാത്രവുമല്ല, തനിക്ക് പൂർണനഗ്നയായി കണ്ണാടിക്കു മുന്നിൽ നിൽക്കാൻ ഏറെ ഇഷ്ടമാണെന്നും സ്വന്തം ശരീരം കണ്ട് കൊതി തോന്നിയിട്ടുണ്ടെന്നും ബില്ലി പറഞ്ഞു. അടുത്തിടെ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഗായിക സ്വകാര്യജീവിതത്തെക്കുറിച്ചു മനസ്സു തുറന്നത്.

‘എനിക്ക് ഞാൻ വളരെ ഹോട്ട് ആണെന്നാണു തോന്നുന്നത്. എന്റെ ശരീരത്തോട് ആഴമേറിയ അടുപ്പവും പ്രണയവുമുണ്ട്. മുൻപൊരിക്കലും തോന്നാത്ത തരത്തിലുള്ള ഇഷ്ടമാണ് എനിക്കെന്നോട് ഇപ്പോഴുള്ളത്. എന്നെത്തന്നെ സ്നേഹിക്കുന്നതും നോക്കിക്കൊണ്ടിരിക്കുന്നതും ബഹുമാനിക്കുന്നതും ആസ്വദിക്കുന്നതും അംഗീകരിക്കുന്നതും വളരെ വലിയ കാര്യമായി എനിക്കു തോന്നുന്നു’ ബില്ലി പറഞ്ഞു. 
 

ഏതാനും മാസങ്ങൾക്കു മുൻപാണ് താൻ ബൈസെക്‌ഷ്വൽ ആണെന്ന് ബില്ലി ഐലിഷ് വെളിപ്പെടുത്തിയത്. തനിക്ക് ഒരേ സമയം സ്ത്രീകളോടും പുരുഷന്മാരോടും പ്രണയം തോന്നാറുണ്ടെന്നും അവരുടെ ശരീരം തന്നെ ആകർഷിക്കാറുണ്ടെന്നും ബില്ലി പൊതുവേദിയിൽ പറഞ്ഞു. പെൺകുട്ടികളുടെ സൗന്ദര്യവും സാന്നിധ്യവും തന്നെ ഏറെ മോഹിപ്പിക്കുന്നുവെന്നും അവരുടെ ശരീരം കാണുമ്പോൾ സ്വയം നിയന്ത്രിക്കാൻ കഴിയാറില്ലെന്നും ഗായിക സമ്മതിച്ചു. താൻ എല്ലാവരെയും മനുഷ്യരായാണ് കാണുന്നതെന്നും അതിൽ ആൺ–പെൺ വേർതിരിവുകളില്ലെന്നും ബില്ലി പറയുന്നു. 
 

ബില്ലിയുടെ തുറന്നുപറച്ചിൽ അതിവേഗം ആരാധകർക്കിടയിൽ ചർച്ചയായി. നിരവധി പേർ പരസ്യപ്രതികരണങ്ങളുമായി രംഗത്തെത്തി. തന്റെ ലൈംഗികതയും പ്രണയവുമൊക്കെ സംബന്ധിച്ചുള്ള പലവിധ ചർച്ചകളും സൂക്ഷ്മമായ വിലയിരുത്തലുകളും മുൻപുണ്ടായിട്ടുണ്ടെന്ന് ബില്ലി പറയുന്നു. അമേരിക്കന്‍ ഗായകൻ ജെസ്സി റുതര്‍ഫോര്‍ഡും ബില്ലിയും ഡേറ്റിങ്ങിലാണെന്ന വാര്‍ത്തകള്‍ നേരത്തേ പ്രചരിച്ചിരുന്നു. എന്നാല്‍ ഇരുവരും മാസങ്ങൾക്കു മുൻപേ വേര്‍പിരിഞ്ഞു. ലൈംഗികതാൽപര്യം വെളിപ്പെടുത്തിയതിന്റെ പേരിൽ പലയിടത്തുനിന്നും ബില്ലിക്കെതിരെ വിമർശന സ്വരങ്ങളുയർന്നിരുന്നു. എന്നാൽ സ്വന്തം നിലപാടിൽ കരുത്തോടെ ഉറച്ചു നിൽക്കുകയാണ് ബില്ലി ഐലിഷ്. ഗായികയുടെ പുതിയ തുറന്നുപറച്ചിലും ചർച്ചയായിക്കഴിഞ്ഞു. 

English Summary:

Billie Eilish opens up about self love and sexuality

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com