ADVERTISEMENT

ചെന്നൈ∙ തൂത്തുക്കുടി സാത്തൻകുളം ഇരട്ട കസ്റ്റഡി കൊലപാതകക്കേസിൽ 9 മുൻ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് സിബിഐ. 

ജുഡീഷ്യൽ കസ്റ്റഡിയിൽ മരിച്ച ജയരാജ്, മകൻ ബെന്നിക്‌സ് എന്നിവർ ക്രൂരമായ ലോക്കപ് മർദനത്തിന് ഇരയായതായി കുറ്റപത്രത്തിൽ പറയുന്നു. ഇരുവരെയും കള്ളക്കേസ് ചുമത്തിയാണ് അറസ്റ്റ് ചെയ്തതെന്നും റിപ്പോർട്ടിലുണ്ട്.

 മർദനത്തെ തുടർന്നുള്ള ആന്തരിക പരുക്കുകളാണു മരണത്തിനു കാരണമെന്നും സിബിഐ വ്യക്തമാക്കി. 

9 ഉദ്യോഗസ്ഥരും സസ്പെൻഷനിലാണ്. മറ്റൊരു പ്രതി വിചാരണയ്ക്കിടെ കോവിഡ് ബാധിച്ചു മരിച്ചു.ലോക്ഡൗൺ ലംഘിച്ചതായി ആരോപിച്ചാണ് ജയരാജിനെയും മകനെയും അറസ്റ്റ് ചെയ്തത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com