ADVERTISEMENT

ന്യൂഡൽഹി ∙ ഉത്തർപ്രദേശിലെ ബുലന്ദ്ശഹർ ജില്ലയിലെ അനൂപ്ശഹറിൽ 12 കാരിയെ പീഡിപ്പിക്കാനുള്ള ശ്രമത്തിനിടെ കൊലപ്പെടുത്തി. അയൽവാസിയായ പ്രതി ഹരേന്ദ്ര (22)യെ ഷിംലയിൽ നിന്ന് അറസ്റ്റ് ചെയ്തു. മൃതദേഹം ഇയാളുടെ വീട്ടിൽ കുഴിച്ചിട്ട നിലയിൽ പൊലീസ് കണ്ടെത്തി. 

പെൺകുട്ടിയെ ഏതാനും ദിവസം മുൻപു കാണാതായിരുന്നു. ഹരേന്ദ്ര തട്ടിക്കൊണ്ടുപോയതാണെന്നു സംശയിക്കുന്നതായി പെൺകുട്ടിയുടെ പിതാവ് പൊലീസിനെ അറിയിച്ചതിനെ തുടർന്നുള്ള അന്വേഷണത്തിലാണ്  മൃതദേഹം കണ്ടെടുത്തത്. 

ഡൽഹിയിൽ കൂലിപ്പണി ചെയ്യുന്ന ഇയാൾ 3 ദിവസം മുൻപാണ് നാട്ടിലെത്തിയത്. ഒറ്റയ്ക്കായിരുന്നു താമസം. വെള്ളം ചോദിച്ചെത്തിയ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും കരഞ്ഞപ്പോൾ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയും ചെയ്തശേഷം മൃതദേഹം മറവു ചെയ്ത് ഇയാൾ നാടുവിടുകയായിരുന്നു എന്നു പൊലീസ് പറഞ്ഞു.

English Summary: Body Of Missing UP Girl, 12, Found In Pit, Accused Arrested In Shimla

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com