ADVERTISEMENT

ന്യൂഡൽഹി ∙ കഴിഞ്ഞമാസം ജാർഖണ്ഡിലെ ധുംക ജില്ലയിൽ കൂട്ടബലാത്സംഗത്തിനിരയായ സ്പാനിഷ് യുവതി ദുരനുഭവം വിവരിച്ച് യൂട്യൂബിൽ ഒരു മണിക്കൂറോളം ദൈർഘ്യമുള്ള വിഡിയോ പ്രസിദ്ധീകരിച്ചു. ധുംകയിലെ കുറുംഹട്ടിലായിരുന്നു സംഭവം.

2 മോട്ടർ സൈക്കിളുകളിൽ ഭർത്താവിനൊപ്പമാണ് യുവതി ബംഗ്ലദേശിൽ നിന്നു റാഞ്ചിയിലെത്തിയത്. ഇതിനു മുൻപ് 6 മാസം ഇന്ത്യയിൽ സ‍ഞ്ചരിച്ചിരുന്നു. 6 വർഷമായി ലോകം ചുറ്റുന്ന ദമ്പതികൾ 67 രാജ്യങ്ങൾ സന്ദർശിച്ചു.

ധുംകയിൽ താമസത്തിന് ടെന്റടിക്കാൻ ഒഴിഞ്ഞ സ്ഥലം അന്വേഷിക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടുത്തിയാണ് വിഡിയോയുടെ തുടക്കം. ഭർത്താവിനൊപ്പം ടെന്റിൽ ഉറങ്ങുമ്പോഴാണ് യുവതി ആക്രമിക്കപ്പെട്ടത്. ഏഴംഗ സംഘം ഭർത്താവിനെ മർദിച്ചവശനാക്കിയ ശേഷം യുവതിയെ കൂട്ടബലാത്സംഗം ചെയ്തു.

അക്രമികളിലൊരാളുടെ ദൃശ്യം വിഡിയോയിലുണ്ടെന്ന് യുവതി പറഞ്ഞു. ഇന്ത്യയിലേക്ക് പോകരുത് എന്നല്ല വിഡിയോ ചെയ്തതിന്റെ അർഥമെന്ന് യുവതി വ്യക്തമാക്കി. ഇത്തരം സംഭവങ്ങൾ ലോകത്തെവിടെയും സംഭവിക്കാം. മോട്ടർ സൈക്കിൾ ട്രിപ്പുകൾ തുടരുമെന്നും അറിയിച്ചു.

English Summary:

Spanish woman's video narrates the Misfortune of Jharkhand gang-rape

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com