ADVERTISEMENT

ന്യൂഡൽഹി ∙ സംയുക്ത പ്രകടനപത്രിക പുറത്തിറക്കാനുള്ള ഇന്ത്യാസഖ്യത്തിന്റെ നീക്കത്തോട് മുഖംതിരിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അധികാരത്തിലെത്തിയാൽ ജാതി സെൻസസ് നടത്തുമെന്ന സഖ്യത്തിന്റെ വാഗ്ദാനത്തോടു തൃണമൂലിനുള്ള എതിർപ്പാണു കാരണം. ബംഗാളിലെ ഹിന്ദു സവർണ വോട്ടുകൾ എതിരാകുമെന്ന ആശങ്കമൂലം തൃണമൂൽ നേരത്തേതന്നെ ജാതി സെൻസസിന് എതിരാണ്. 

ജാതി സെൻസസ് വാഗ്ദാനം ഉൾപ്പെടുത്തിയുള്ള പത്രിക പുറത്തിറക്കാൻ താനില്ലെന്നു മറ്റു പ്രതിപക്ഷ നേതാക്കളെ മമത അറിയിച്ചതായാണു സൂചന. അഭിപ്രായവ്യത്യാസം മാറ്റിവച്ച് ഒന്നിച്ചുനിൽക്കാൻ ചില നേതാക്കൾ മമതയ്ക്കു മേൽ സമ്മർദം ചെലുത്തുന്നുണ്ട്. സംയുക്ത പ്രകടനപത്രിക ഇറക്കുന്നത് പ്രതിപക്ഷം ഒറ്റക്കെട്ടാണെന്ന സന്ദേശം നൽകുമെന്നാണ് കോൺഗ്രസ് അടക്കമുള്ള കക്ഷികളുടെ നിലപാട്. തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം അടുത്തിരിക്കെ, എത്രയും വേഗം പത്രിക പുറത്തിറക്കുകയും വേണം. മമത വഴങ്ങുന്നില്ലെങ്കിൽ, അവരെ ഒഴിവാക്കി മറ്റു കക്ഷികൾ വരുംദിവസങ്ങളിൽ പത്രിക ഇറക്കിയേക്കും.

English Summary:

Mamata Banerjee Stands Firm Against Alliance Manifesto Citing Caste Census Disagreement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com