ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനം ഗുരുതര കടഭാരത്തിലേക്കു നീങ്ങുകയാണെന്നു സർക്കാർ നിയോഗിച്ച പബ്ലിക് എക്സ്പെൻഡിച്ചർ കമ്മിറ്റിയുടെ മുന്നറിയിപ്പ്. സാമ്പത്തിക ഭദ്രത ഉറപ്പു വരുത്താൻ വരുമാനം വർധിപ്പിക്കുകയോ ശമ്പളത്തിനും പെൻഷനുമായുള്ള ചെലവ് കുറയ്ക്കുകയോ ചെയ്യണമെന്നും സമിതി നിർദേശിച്ചു. സമിതി ധനമന്ത്രി ടി.എം. തോമസ് ഐസക്കിനു സമർപ്പിച്ച റിപ്പോർട്ട് നിയമസഭയിൽ വച്ചു.    

ആകെ കടമെടുപ്പു പരിധി ജിഡിപിയുടെ 3 ശതമാനത്തിനുള്ളിൽ നിർത്തുന്നുവെന്ന് സർക്കാർ ഉറപ്പു വരുത്തണം. പൊതുകടം രണ്ടര ലക്ഷം കോടി കവിഞ്ഞു. 14.5% വീതം ഓരോ വർഷവും കടം വർധിക്കുകയാണ്. ജനങ്ങളുടെ നിക്ഷേപവും മറ്റും കൈകാര്യം ചെയ്യുന്ന പബ്ലിക് അക്കൗണ്ടിൽ 77,397 കോടിയുടെ ബാധ്യതയും സർക്കാരിനുണ്ട്. പലവഴിക്ക് ബാധ്യതയും കടവുമുള്ളപ്പോൾ ഇവ നിയന്ത്രിക്കുന്നതിനും ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനു പ്രത്യേക സംവിധാനം ഒരുക്കണം. റവന്യു ചെലവിന്റെ 60.88% തുകയും പെൻഷനും ശമ്പളവും പലിശയും നൽകാൻ ചെലവഴിക്കുകയാണിപ്പോൾ. പ്രഖ്യാപിക്കുന്ന വികസന പദ്ധതികൾ പലതും ഇതു കാരണം നടപ്പാക്കാൻ കഴിയുന്നില്ല. 

പബ്ലിക് അക്കൗണ്ടിലെ ബാധ്യതകളിൽ കുറവു വരുത്തിയാലേ കടം നിയന്ത്രിക്കാൻ കഴിയൂ. കഴിഞ്ഞ 7 വർഷത്തെ കണക്കനുസരിച്ച് റവന്യു ചെലവിൽ 13.34 %  വർധനയുണ്ടായപ്പോൾ റവന്യു വരുമാന വളർച്ച 10% മാത്രമാണ്. ഓരോ വർഷവും ശമ്പളച്ചെലവ് 10% വീതം വർധിക്കുകയാണ്. പലിശച്ചെലവ് 15 ശതമാനവും പെൻഷൻ ചെലവ് 12 ശതമാനവും കൂടുന്നു. 

English Summary: Kerala towards heavy debt

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com