ADVERTISEMENT

മലപ്പുറം∙ പോക്സോ കേസിൽ ഇരയായ പെൺകുട്ടിക്കു നേരെ വീണ്ടും ലൈംഗിക അതിക്രമം. മലപ്പുറം പാണ്ടിക്കാട് സ്വദേശിനിയായ 17 വയസ്സുകാരിയാണു സർക്കാരിന്റെ അഭയ കേന്ദ്രത്തിൽനിന്നു വീട്ടിലേക്കു മടങ്ങിയശേഷം 5 തവണ പീഡിപ്പിക്കപ്പെട്ടതായി ജില്ലാ ശിശുക്ഷേമ സമിതിക്കു മൊഴി നൽകിയത്. സംഭവത്തിൽ 41 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. 20 പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. വിശദമായ അന്വേഷണത്തിനായി പെരിന്തൽമണ്ണ എഎസ്പി എ.ഹേമലതയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചു.

2016ലും 17ലും പോക്സോ കേസുകളിൽ ഇരയായ പെൺകുട്ടിയെ അന്നു ജില്ലാ ശിശുക്ഷേമ സമിതി മഞ്ചേരിയിലെ അഭയ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്നു കുടുംബാംഗങ്ങളുടെ ആവശ്യപ്രകാരം അവരുടെ സംരക്ഷണയിൽ വീട്ടിലേക്ക് അയയ്ക്കുകയായിരുന്നു. ഏറ്റവുമൊടുവിൽ 2019 ഒക്ടോബറിലാണ് പെൺകുട്ടി അഭയ കേന്ദ്രത്തിൽനിന്നു വീട്ടിലേക്കു മടങ്ങിയത്. എന്നാൽ, കഴിഞ്ഞ ഡിസംബറിൽ വീട്ടിൽനിന്നു കാണാതായി. ബന്ധുക്കളുടെ പരാതിയിൽ അന്വേഷണം നടത്തിയ പാണ്ടിക്കാട് പൊലീസ് പാലക്കാട്ടുനിന്നു പെൺകുട്ടിയെ കണ്ടെത്തി മലപ്പുറം ശിശുക്ഷേമ സമിതിക്കു മുൻപിൽ ഹാജരാക്കി. 

Content Highlights: POCSO case victim raped again in Malappuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com