ADVERTISEMENT

മൂന്നാർ ∙ ഒരു മാസം മുൻപു പൊള്ളലേറ്റ 5 വയസ്സുകാരി മരിച്ചു. മൃതദേഹം സംസ്കരിക്കാനുള്ള വീട്ടുകാരുടെ ശ്രമം പൊലീസ് ഇടപെട്ട് തടഞ്ഞു. സംഭവത്തിൽ അസ്വാഭാവിക മരണത്തിനു മൂന്നാർ പൊലീസ് കേസെടുത്തു. നല്ലതണ്ണിയിലെ രമേശ് - ദിവ്യ ദമ്പതികളുടെ മകൾ ശ്വേതയാണു തിങ്കളാഴ്ച മരിച്ചത്.

ഒരു മാസം മുൻപ് വാഗുവരയിലെ ബന്ധുവീട്ടിൽ വച്ചാണു കുളിക്കാൻ വച്ചിരുന്ന ചൂടുവെള്ളത്തിൽ വീണു കുട്ടിക്കു പൊള്ളലേറ്റത്. തുടർന്നു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടിയെ കഴിഞ്ഞ 29നു വീട്ടിലേക്കു വിട്ടു. 

കുട്ടിക്കു തുടർചികിത്സ ഡോക്ടർമാർ നിർദേശിച്ചിരുന്നു. തിങ്കളാഴ്ച ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്നു ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 2നു സംസ്കാരം നടത്താനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടയിലാണ് എസ്എച്ച്ഒ രാജൻ കെ.അരമനയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി ചടങ്ങുകൾ തടഞ്ഞു കേസെടുത്തത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജിലേക്കു മാറ്റി.

English Summary:

Five year old girl died while in treatment for burns

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com