ADVERTISEMENT

പത്തനംതിട്ട∙ കോഴിക്കോട് എന്‍ഡിഎ സ്ഥാനാര്‍ഥി കെ.പി.പ്രകാശ് ബാബുവിന് പത്രിക സമര്‍പ്പിക്കാന്‍ അനുമതി. ജയിലറുടെ മുന്നില്‍വച്ച് പത്രികയില്‍ ഒപ്പിടാന്‍ റാന്നി കോടതി അനുമതി നല്‍കി. ശബരിമലയില്‍ യുവതിയെ തടഞ്ഞ കേസില്‍ കൊട്ടാരക്കര ജയിലിലാണ് പ്രകാശ് ബാബു ഇപ്പോള്‍.

യുവമോർച്ച സംസ്ഥാന അധ്യക്ഷനായ പ്രകാശ് ബാബുവിനെ റാന്നി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്. ശബരിമലയിൽ ചിത്തിരാട്ട പൂജസമയത്ത് സ്ത്രീയെ ആക്രമിച്ച കേസിലായിരുന്നു നടപടി.

തൃശുർ സ്വദേശിയായ സ്ത്രീയെ സന്നിധാനത്ത് തടഞ്ഞതിനു ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പ്രകാശ് ബാബുവിനെതിരെ കേസെടുത്തിരിക്കുന്നത്. പൊലീസ് പിടിയിലാകാതിരുന്ന പ്രകാശ് ബാബു, പമ്പ പൊലിസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. തുടർന്നു റാന്നി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയ കോടതി 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്യുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com