പ്രകാശ് ബാബുവിന് പത്രിക സമർപ്പിക്കാം; ജയിലറുടെ മുന്നില്‍വച്ച് ഒപ്പിടാന്‍ അനുമതി
Mail This Article
പത്തനംതിട്ട∙ കോഴിക്കോട് എന്‍ഡിഎ സ്ഥാനാര്‍ഥി കെ.പി.പ്രകാശ് ബാബുവിന് പത്രിക സമര്‍പ്പിക്കാന്‍ അനുമതി. ജയിലറുടെ മുന്നില്‍വച്ച് പത്രികയില്‍ ഒപ്പിടാന്‍ റാന്നി കോടതി അനുമതി നല്‍കി. ശബരിമലയില്‍ യുവതിയെ തടഞ്ഞ കേസില്‍ കൊട്ടാരക്കര ജയിലിലാണ് പ്രകാശ് ബാബു ഇപ്പോള്‍.
യുവമോർച്ച സംസ്ഥാന അധ്യക്ഷനായ പ്രകാശ് ബാബുവിനെ റാന്നി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്. ശബരിമലയിൽ ചിത്തിരാട്ട പൂജസമയത്ത് സ്ത്രീയെ ആക്രമിച്ച കേസിലായിരുന്നു നടപടി.
തൃശുർ സ്വദേശിയായ സ്ത്രീയെ സന്നിധാനത്ത് തടഞ്ഞതിനു ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പ്രകാശ് ബാബുവിനെതിരെ കേസെടുത്തിരിക്കുന്നത്. പൊലീസ് പിടിയിലാകാതിരുന്ന പ്രകാശ് ബാബു, പമ്പ പൊലിസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. തുടർന്നു റാന്നി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയ കോടതി 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്യുകയും ചെയ്തു.