നാശം വിതച്ച് ഫോനി; ഒഡിഷയിലും ബംഗ്ലദേശിലുമായി 26 മരണം
Mail This Article
ഭുവനേശ്വർ∙ ഫോനി ചുഴലിക്കാറ്റില്‍ മരണം 26 ആയി. ഒഡിഷയില്‍ മരണം പന്ത്രണ്ടായി ഉയര്‍ന്നു. ബംഗ്ലദേശില്‍ 14 പേർ മരിച്ചു. 63 പേര്‍ക്കു പരുക്കേറ്റു. 36 ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി. 16 ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചു.
അതേസമയം, ഫോനി ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞു. അത് ബംഗാളില്‍ വലിയ നാശനഷ്ടമുണ്ടാക്കിയില്ല. കനത്ത മഴയും മണിക്കൂറില്‍ 60 കിലോമീറ്റര്‍വരെ വേഗതയുള്ള കാറ്റുമാണ് ബംഗാളിന്റെ തീരദേശ ജില്ലകളിലും കൊല്‍ക്കത്തയിലും അനുഭവപ്പെട്ടത്.
മണിക്കൂറില്‍ 70 കിലോമീറ്റര്‍വരെ വേഗതയുള്ള കാറ്റിനും ശക്തമായ മഴക്കും സാധ്യതയുണ്ട്. ഇന്ത്യയുടെ വടക്കു കിഴക്കന്‍സംസ്ഥാനങ്ങളില്‍ വ്യാപകമായി മഴ ലഭിക്കും. കൊല്‍ക്കത്ത രാജ്യാന്തര വിമാനത്താവളം തുറന്നു. റയില്‍ ഗതാഗതം പൂര്‍ണ്ണമായി പുനസ്ഥാപിക്കപ്പെട്ടിട്ടില്ല.
ഒഡിഷയിലുണ്ടായ കനത്ത നാശനഷ്ടങ്ങളുടെ പശ്ചാത്തലത്തില്‍ ബംഗാളിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും അതീവ ജാഗ്രത തുടരുകയാണ്. വരുന്ന ആറു മണിക്കൂറില്‍ ഫോനിയുടെ ശക്തി വീണ്ടും കുറയുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഫോനി തകര്‍ത്തെറിഞ്ഞ ഒഡിഷയില്‍ ജനജീവിതം സാധാരണ നിലയിലെത്താന്‍ ഇനിയും ദിവസങ്ങളെടുക്കും. അടിസ്ഥാന സൗകര്യങ്ങളെല്ലാം തകര്‍ത്താണ് ചുഴലിക്കാറ്റ് കടന്നുപോയത്. ഇന്നലെ അടച്ച ഭുവനേശ്വർ വിമാനത്താവളം തുറന്നു. പ്രധാനമന്ത്രി തിങ്കളാഴ്ച ഒഡിഷ സന്ദര്‍ശിക്കും.
English Summary: Cyclone Fani leaves 12 dead in Odisha.