യുവാക്കൾക്കും വനിതകൾക്കും അർഹമായ പ്രാതിനിധ്യം നൽകണം: സോണിയ ഗാന്ധി
Mail This Article
ന്യൂഡൽഹി∙ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എന്നിവരുമായുള്ള കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ കൂടിക്കാഴ്ച അവസാനിച്ചു. സോണിയ ഗാന്ധിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, എ.കെ. ആന്റണി, കെ.സി. വേണുഗോപാൽ എന്നിവർ പങ്കെടുത്തു.
സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയത്തിൽ യുവാക്കൾ, വനിതകൾ എന്നിവർക്ക് അർഹമായ പ്രാതിനിധ്യം നൽകാനാണ് സോണിയാ ഗാന്ധിയുടെ നിർദേശം. തിരഞ്ഞെടുപ്പിനുള്ള വിവിധ സമിതികളെ ദേശീയ നേതൃത്വം വൈകാതെ പ്രഖ്യാപിക്കും. ഉമ്മൻ ചാണ്ടിയെ തിരഞ്ഞെടുപ്പ് മേൽനോട്ട സമിതി അധ്യക്ഷനായി തിരഞ്ഞെടുത്തു.
ജനങ്ങളുടെ പ്രതീക്ഷ നിറവേറ്റി യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തുമെന്ന് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പ്രതികരിച്ചു. ജനങ്ങളുടെ പ്രശ്നങ്ങളും ആവശ്യങ്ങളുമറിഞ്ഞുള്ള ജനകീയ പ്രകടനപത്രികയ്ക്കു രൂപം നൽകുമെന്ന് എ.കെ. ആന്റണി പറഞ്ഞു. മുഖ്യമന്ത്രിയെ തിരഞ്ഞെടുപ്പിനു ശേഷം തീരുമാനിക്കും.
English Summary: Congress leadership from Kerala meet Sonia Gandhi in Delhi