ADVERTISEMENT

ബെംഗളൂരു∙ 10 ലക്ഷം രൂപ വിലവരുന്ന 24 ലാപ്ടോപ്പുകൾ മോഷ്ടിച്ച യുവതി അറസ്റ്റിൽ. കോവിഡിനെ തുടർന്ന് ജോലി നഷ്ടപ്പെട്ട ഐടി ജീവനക്കാരി ജസ്സി അഗർവാളാണ് (26) വരുമാനമാർഗം കണ്ടെത്തുന്നതിനായി ലാപ്ടോപ്പുകൾ മോഷ്ടിച്ച് വിൽക്കാൻ ആരംഭിച്ചത്. 

ഐടി പ്രഫഷണലായ ഇവർ നോയിഡയിൽ നിന്നും ബെംഗളൂരുവിലേക്ക് ജോലി അന്വേഷിച്ച് എത്തിയതായിരുന്നു. എന്നാൽ കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടു. ഇതോടെ വരുമാനത്തിനായി പേയിങ് ഗെസ്റ്റ് താമസസൗകര്യങ്ങളിൽ നിന്ന് ലാപ്ടോപ്പുകൾ മോഷ്ടിച്ച് സ്വന്തം നാട്ടിലെത്തി കരിഞ്ചന്തയിൽ വിൽക്കുകയായിരുന്നു. ചാർജ് ചെയ്യുന്നതിനായി ഇടുന്ന ലാപ്ടോപ്പുകളാണ് മോഷ്ടിച്ചിരുന്നത്. 

തന്റെ ഉടമസ്ഥതയിലുള്ള പേയിങ് ഗെസ്റ്റ് താമസസ്ഥലത്തുനിന്ന് നിരവധി ലാപ്ടോപ്പുകൾ നഷ്ടപ്പെട്ടതായി ബെംഗളുരുവിലെ ഒരു പിജി ഉടമ നൽകിയ പരാതിയെ തുടർന്നാണ് ഇവർ പിടിയിലായത്. സിസിടിവി ഉൾപ്പെടെയുള്ളവ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ ജസ്സിയെ തിരിച്ചറിയുകയായിരുന്നു. മാർച്ച് 24ന് ജസ്സിയെ പൊലീസ് അറസ്റ്റുചെയ്തു.

English Summary:

Former IT employee was arrested for allegedly stealing 24 laptops

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com