ADVERTISEMENT

തൃശൂർ ∙ ‘‘ചെന്താരകൾ ചോക്കണതോ’’ എന്നു പാടിനടന്നവർ കണ്ടു. തേക്കിൻകാടിനു മുകളിൽ താരങ്ങൾ‌ ചുവക്കുക മാത്രമല്ല, ഓരോ അമിട്ടു പൊട്ടിവിരിയുമ്പോഴും മാനം പലപല വർണങ്ങളിലേക്കു കൂടുമാറി. അമിട്ട് വിരിയിച്ച താരങ്ങൾക്കു മുൻപിൽ തോൽക്കുമെന്നതിനാലാവാം മാനത്ത് ഇന്നലെ താരങ്ങൾ ഉദിച്ചിരുന്നില്ല.

തൃശൂർ പൂരത്തിന്റെ സാംപിൾ വെടിക്കെട്ട്. വടക്കുന്നാഥ ക്ഷേത്രത്തിന്റെ പശ്ചാത്തലത്തിൽനിന്നുള്ള കാഴ്ച. ചിത്രം: ഉണ്ണി കോട്ടയ്ക്കൽ / മനോരമ
തൃശൂർ പൂരത്തിന്റെ സാംപിൾ വെടിക്കെട്ട്. വടക്കുന്നാഥ ക്ഷേത്രത്തിന്റെ പശ്ചാത്തലത്തിൽനിന്നുള്ള കാഴ്ച. ചിത്രം: ഉണ്ണി കോട്ടയ്ക്കൽ / മനോരമ
തൃശൂർ പൂരത്തിന്റെ സാംപിൾ വെടിക്കെട്ടിൽനിന്ന്. ചിത്രം: വിഷ്ണു വി.നായർ / മനോരമ
തൃശൂർ പൂരത്തിന്റെ സാംപിൾ വെടിക്കെട്ടിൽനിന്ന്. ചിത്രം: വിഷ്ണു വി.നായർ / മനോരമ
തൃശൂർ പൂരത്തിന്റെ സാംപിൾ വെടിക്കെട്ട്. വടക്കുന്നാഥ ക്ഷേത്രത്തിന്റെ പശ്ചാത്തലത്തിൽനിന്നുള്ള കാഴ്ച. ചിത്രം: ഉണ്ണി കോട്ടയ്ക്കൽ / മനോരമ
തൃശൂർ പൂരത്തിന്റെ സാംപിൾ വെടിക്കെട്ട്. വടക്കുന്നാഥ ക്ഷേത്രത്തിന്റെ പശ്ചാത്തലത്തിൽനിന്നുള്ള കാഴ്ച. ചിത്രം: ഉണ്ണി കോട്ടയ്ക്കൽ / മനോരമ
തൃശൂർ പൂരത്തിന്റെ സാംപിൾ വെടിക്കെട്ടിൽനിന്ന്. ചിത്രം: വിഷ്ണു വി.നായർ / മനോരമ
തൃശൂർ പൂരത്തിന്റെ സാംപിൾ വെടിക്കെട്ടിൽനിന്ന്. ചിത്രം: വിഷ്ണു വി.നായർ / മനോരമ

പൂരപ്പറമ്പിനു കുട പിടിച്ചപോൽ വിരിഞ്ഞ താരങ്ങളാകട്ടെ പെയ്തിറങ്ങിയത് മണ്ണിലേക്കല്ല; മനസ്സുകളിലേക്കാണ്. കാണാൻ പോണ പൂരം എങ്ങനിരിക്കും എന്നിനി ആർക്കും സംശയമില്ല. അതു കൃത്യമായി പറഞ്ഞുവച്ചു സാംപിൾ. ‘‘കൺതുറന്ന് കൺനിറച്ച് കാണുക, മോനേ...’’ എന്നു പാടിനടക്കുന്ന ന്യൂ ജെൻ ഇന്നലെ കൺനിറച്ച് സാംപിൾ കണ്ടു. വെടിക്കെട്ടിന്റെ മാത്രമല്ല, പൂരം എന്ന ആവേശത്തിന്റെ തന്നെ സാംപിൾ ആയി അവരത് ഏറ്റെടുത്തു.

തൃശൂർ പൂരത്തിന്റെ സാംപിൾ വെടിക്കെട്ടിൽനിന്ന്. ചിത്രം: വിഷ്ണു വി.നായർ / മനോരമ
തൃശൂർ പൂരത്തിന്റെ സാംപിൾ വെടിക്കെട്ടിൽനിന്ന്. ചിത്രം: വിഷ്ണു വി.നായർ / മനോരമ
തൃശൂർ പൂരത്തിന്റെ സാംപിൾ വെടിക്കെട്ട്. വടക്കുന്നാഥ ക്ഷേത്രത്തിന്റെ പശ്ചാത്തലത്തിൽനിന്നുള്ള കാഴ്ച. ചിത്രം: ഉണ്ണി കോട്ടയ്ക്കൽ / മനോരമ
തൃശൂർ പൂരത്തിന്റെ സാംപിൾ വെടിക്കെട്ട്. വടക്കുന്നാഥ ക്ഷേത്രത്തിന്റെ പശ്ചാത്തലത്തിൽനിന്നുള്ള കാഴ്ച. ചിത്രം: ഉണ്ണി കോട്ടയ്ക്കൽ / മനോരമ
തൃശൂർ പൂരത്തിന്റെ സാംപിൾ വെടിക്കെട്ട്. വടക്കുന്നാഥ ക്ഷേത്രത്തിന്റെ പശ്ചാത്തലത്തിൽനിന്നുള്ള കാഴ്ച. ചിത്രം: ഉണ്ണി കോട്ടയ്ക്കൽ / മനോരമ
തൃശൂർ പൂരത്തിന്റെ സാംപിൾ വെടിക്കെട്ട്. വടക്കുന്നാഥ ക്ഷേത്രത്തിന്റെ പശ്ചാത്തലത്തിൽനിന്നുള്ള കാഴ്ച. ചിത്രം: ഉണ്ണി കോട്ടയ്ക്കൽ / മനോരമ
തൃശൂർ പൂരത്തിന് മണികണ്ഠനാൽ, നടുവിലാൽ, നായ്ക്കനാൽ എന്നിവിടങ്ങളിൽ ഉയർത്തിയ പന്തൽ. ചിത്രം: ജീജോ ജോൺ / മനോരമ
തൃശൂർ പൂരത്തിന് മണികണ്ഠനാൽ, നടുവിലാൽ, നായ്ക്കനാൽ എന്നിവിടങ്ങളിൽ ഉയർത്തിയ പന്തൽ. ചിത്രം: ജീജോ ജോൺ / മനോരമ

‘‘അഗ്നി തുപ്പുവാൻ തിരിച്ചുവന്ന സൂര്യനായ്’’ എന്ന പുതിയ ‘ആവേശ’ ഗാനം ഇന്നലെ അവർ പാടിയത് സാംപിളിനെക്കുറിച്ചായിരുന്നു. അവർക്ക് ‘ആവേശ’വും ‘രോമാഞ്ച’വും പകർന്നു സാംപിൾ. ‌‌ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ ദൗത്യത്തിന് ആദരമർപ്പിച്ച് ‘ഗഗൻയാൻ’ മാനത്ത് വിരിഞ്ഞപ്പോൾ സാംപിൾ ദേശത്തോളം വലുതായി.

മാനത്തോളം പൂമരം: തൃശൂർ പൂരത്തിന്റെ സാംപിൾ വെടിക്കെട്ട് മാനത്തു വർണമഴയായി പെയ്തിറങ്ങിയപ്പോൾ. ചിത്രം: വിഷ്ണു വി നായർ / മനോരമ
മാനത്തോളം പൂമരം: തൃശൂർ പൂരത്തിന്റെ സാംപിൾ വെടിക്കെട്ട് മാനത്തു വർണമഴയായി പെയ്തിറങ്ങിയപ്പോൾ. ചിത്രം: വിഷ്ണു വി നായർ / മനോരമ
English Summary:

Spectacular Preview: Thrissur Pooram's Enchanting Sample Fireworks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com