ADVERTISEMENT

ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് ഏഴു മണി വരെ 60.03%  പോളിങ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. അന്തിമ കണക്കിൽ മാറ്റം വന്നേക്കാം. ത്രിപുരയിലാണ് ഏറ്റവും കൂടിയ പോളിങ്. ഏഴും മണിവരെയുള്ള കണക്കുകൾപ്രകാരം 79.90% ആണ് അവിടുത്തെ പോളിങ്. ബിഹാറിലാണ് ഏറ്റവും കുറവ്, 47.49 ശതമാനം പോളിങ് മാത്രം. ബംഗാളിൽ 77.57 ശതമാനവും അസമിൽ 70.77 മണിപ്പുരിൽ 68.62 ശതമാനവും പോളിങ് രേഖപ്പെടുത്തി. തമിഴ്നാട്ടിൽ 62.19% വോട്ടു രേഖപ്പെടുത്തി.

വോട്ടെടുപ്പിനിടെ മണിപ്പുരിലും ബംഗാളിലും അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. മണിപ്പുരിലെ ബിഷ്ണുപുരിൽ സംഘർഷം. ബൂത്തു പിടിച്ചെടുക്കാനുള്ള ശ്രമം തടയാൻ പൊലീസ് ആകാശത്തേക്കു വെടിവച്ചു. ക്രമക്കേട് ആരോപിച്ചതിനെ തുടർന്ന മണിപ്പുരിലെ അഞ്ച് ബൂത്തിൽ പോളിങ് ഇടയ്ക്കു നിർത്തിവച്ചു. 16 സംസ്ഥാനങ്ങളിലും 5 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. 1625 സ്ഥാനാർഥികൾ ആദ്യഘട്ടത്തിൽ ജനവിധി തേടി. അരുണാചൽ പ്രദേശ് (60 മണ്ഡലം), സിക്കിം (32 മണ്ഡലം) എന്നീ സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പും ഇന്നു നടന്നു.

English Summary:

Loksabha Election 2024 Phase One Polling Constituencies Live Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com