ADVERTISEMENT

8 ഇന്നിങ്സുകളിൽ നിന്ന് 62.8 ശരാശരിയിൽ 314 റൺസ്. 3 അർധ സെഞ്ചറികൾ. രാജസ്ഥാന് 7 വിജയങ്ങൾ സമ്മാനിച്ച സൂപ്പർ ക്യാപ്റ്റൻ. ഐപിഎൽ സീസൺ പാതിവഴി പിന്നിടുമ്പോൾ സഞ്ജു സാംസന്റെ ക്ലാസിനും ക്യാപ്റ്റൻസിക്കും കയ്യടിക്കുകയാണ് ക്രിക്കറ്റ് ലോകം. റൺനേട്ടക്കാരുടെ പട്ടികയിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയെയും ശുഭ്മൻ ഗില്ലിനെയുമൊക്കെ കടത്തിവെട്ടി അഞ്ചാം സ്ഥാനത്തുണ്ട് സഞ്ജു.  ഈ സീസണിൽ 300 റൺസ് നേടുന്ന ആദ്യ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമെന്ന നേട്ടമാണ് ട്വന്റി20 ലോകകപ്പിനുളള ഇന്ത്യൻ ടീം പ്രഖ്യാപനം അട‌ുത്തുനിൽക്കെ ശ്രദ്ധേയം.  

സഞ്ജു@ IPL 2024

ഇന്നിങ്സ്: 8

റൺസ്: 314

ശരാശരി: 62.8

സ്ട്രൈക്ക് റേറ്റ്: 152.4

ഉയർന്ന സ്കോർ: 82

അർധ സെഞ്ചറി: 3

ഫോർ: 29

സിക്സ്: 13

നോട്ടൗട്ട്: 3

ലോകകപ്പ് ടീമിൽ ഇടംതേടുന്ന മറ്റു വിക്കറ്റ് കീപ്പർമാരുടെ പ്രകടനം 

ഋഷഭ് പന്ത്

റൺസ്: 254, ശരാശരി: 36.3, 

സ്ട്രൈക്ക് റേറ്റ്: 150.3, ഫിഫ്റ്റി: 2

ദിനേഷ് കാർത്തിക്

റൺസ്: 251, ശരാശരി: 83.7, 

സ്ട്രൈക്ക് റേറ്റ്: 196.1, ഫിഫ്റ്റി: 2

കെ.എൽ.രാഹുൽ

റൺസ്: 286, ശരാശരി: 40.9, 

സ്ട്രൈക്ക് റേറ്റ്: 143, ഫിഫ്റ്റി: 2

ഇഷാൻ കിഷൻ

റൺസ്: 192, ശരാശരി: 24, 

സ്ട്രൈക്ക് റേറ്റ്: 168.4, ഫിഫ്റ്റി: 1

‌ജിതേഷ് ശർമ

റൺസ്: 128, ശരാശരി: 16, 

സ്ട്രൈക്ക് റേറ്റ്: 125.5, 

ഫിഫ്റ്റി: 0

ഈ സീസണിലെ നേട്ടങ്ങൾ

⏩ കൂട‌ുതൽ അർധ സെഞ്ചറി– ഒന്നാമത് (3) 

⏩ കൂടുതൽ വിജയങ്ങൾ നേടിയ ക്യാപ്റ്റൻ– ഒന്നാമത് (7)

⏩ കൂടുതൽ റൺസ് നേടിയ വിക്കറ്റ് കീപ്പർ– ഒന്നാമത് (314)

⏩ ഒരു ഇന്നിങ്സിൽ കൂടുതൽ സിക്സ്– മൂന്നാം സ്ഥാനം (6)

⏩ വിക്കറ്റ് കീപ്പിങ്ങിൽ കൂടുതൽ പുറത്താക്കൽ– മൂന്നാം സ്ഥാനം (7) 

⏩ ബാറ്റിങ്ങിൽ കൂടുതൽ റൺസ് – അഞ്ചാംസ്ഥാനം (314 റൺസ്)

⏩ മികച്ച ബാറ്റിങ് ശരാശരി– അഞ്ചാം സ്ഥാനം (62.80)

⏩  കൂടുതൽ ഫോർ– അഞ്ചാം സ്ഥാനം (29)

English Summary:

Why Sanju Samson should play Twenty 20 World Cup?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com