ADVERTISEMENT

സ്വവർഗ പങ്കാളികളായ അഞ്ജലി ചക്രയും സൂഫി മാലിക്കും വേർപിരിഞ്ഞു. അഞ്ചു വർഷത്തെ ബന്ധം അവസാനിപ്പിക്കുന്നെന്നും വിവാഹത്തിൽ നിന്ന് പിന്മാറുന്നെന്നും ഇരുവരും അറിയിച്ചു. ന്യൂയോർക്കിൽ താമസമാക്കിയ ഇവർ വർഷങ്ങൾക്ക് മുമ്പ് നടത്തിയ ഒരു ഫോട്ടോഷൂട്ടിലൂടെയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായത്. 

‘ഇതു ചിലപ്പോൾ ഞെട്ടലുണ്ടാക്കിയേക്കാം. പക്ഷേ, ഞങ്ങളുടെ യാത്ര വഴിമാറുകയാണ്. ബന്ധം അവസാനിപ്പിക്കാനും വിവാഹം റദ്ദാക്കാനും ഞങ്ങൾ തീരുമാനിച്ചു’– അഞ്ജലി കുറിച്ചു. സൂഫി കാണിച്ച വിശ്വാസ വഞ്ചന കൊണ്ടാണ് ഇത്തരത്തിലുള്ള തീരുമാനമെന്നും ആരും സൂഫിക്കെതിരെ വിമർശനങ്ങൾ ഉന്നയിക്കരുതെന്നും സമൂഹ മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിൽ അഞ്ജലി പറഞ്ഞു. 

anjali-sufi1
അഞ്ജലിയും സൂഫിയും, Image Credits: Instagram/anjalichakra

‘അഞ്ജലിയുമായുള്ള എന്റെ ബന്ധത്തിൽ വലിയ മാറ്റം വരുകയാണ്. ഞങ്ങളുടെ വിവാഹത്തിന് ഏതാനും ആഴ്‌ചകൾ മുമ്പ് ഞാൻ അവളെ വഞ്ചിച്ചു. ഞാൻ അവളെ വല്ലാതെ വേദനിപ്പിച്ചു. ആ തെറ്റിന്റെ ആഴം ഞാൻ മനസ്സിലാക്കുന്നു. അഞ്ജലി, നിന്നോട് ഞാൻ ക്ഷമ ചോദിക്കുന്നു’– സൂഫി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. 

anjali-sufi
അഞ്ജലിയും സൂഫിയും, Image Credits: Instagram/anjalichakra

അഞ്ജലിയുടെ പോസ്റ്റിന് പിന്നാലെ സൂഫിയെ വലിയ രീതിയിൽ പലരും വിമർശിക്കുന്നുണ്ട്. 2019ലാണ് പരമ്പരാഗത വസ്ത്രമണിഞ്ഞ അഞ്ജലിയുടെയും സൂഫിയുടെയും ചിത്രങ്ങൾ വൈറലായിരുന്നു. കഴിഞ്ഞ വർഷമാണ് ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. അഞ്ജലി ഇന്ത്യക്കാരിയും സൂഫി പാകിസ്ഥാൻ കാരിയുമാണ്. ന്യൂയോര്‍ക്കിലെ എംപയര്‍ സ്റ്റേറ്റ് ബില്‍ഡിങ്ങിന് മുന്നില്‍ നിന്നാണ് സൂഫി അഞ്ജലിയെ പ്രൊപ്പോസ് ചെയ്തത്.

anjali-sufi2
അഞ്ജലിയും സൂഫിയും, Image Credits: Instagram/anjalichakra

ന്യൂയോര്‍ക്കും സാന്‍ ഫ്രാന്‍സിസ്‌കോയും ആസ്ഥാനമാക്കി വെഡ്ഡിങ് പ്ലാനിങ് കമ്പനി നടത്തുകയാണ് അഞ്ജലി. ന്യൂയോര്‍ക്കില്‍ സ്ഥിരതാമസമാക്കിയ ലൈഫ്‌സ്റ്റൈല്‍ ആന്റ് ട്രാവല്‍ കണ്ടന്റ് ക്രിയേറ്ററാണ് സൂഫി. 

English Summary:

Same-Sex Couple Anjali and Sufi Call Off Wedding

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com