ADVERTISEMENT

പ്രീമിയം വസ്ത്ര ബ്രാൻഡുകൾ വനിതകൾക്കായി ഒരുക്കിയിരിക്കുന്ന എക്സ്ക്ലൂസീവ് വസ്ത്രങ്ങളുടെ വമ്പൻ ശേഖരവുമായി എത്തുകയാണ് ആമസോണിന്റെ പ്രീമിയം കലക്ടീവ് സെയിൽ. മുൻനിര ബ്രാൻഡുകളുടെ വസ്ത്രങ്ങൾ മികച്ച ഓഫറുകളിൽ സ്വന്തമാക്കാനുള്ള അവസരമാണ് ഒരുങ്ങുന്നത്. മാർച്ച് 15 മുതൽ 19 വരെയാണ് പ്രീമിയം കലക്ടീവ് സെയിൽ ഒരുക്കിയിരിക്കുന്നത്.

മിനിമം 50 ശതമാനം കിഴിവാണ് മിക്ക വസ്ത്ര ബ്രാൻഡുകളുടെയും വാഗ്ദാനം. ബിബയുടെ സൽവാർ സ്യൂട്ടുകൾക്കും കുർത്തകൾക്കും പ്രീമിയം കളക്ടീവ് സെയിലിൽ 50 ശതമാനം വിലക്കിഴിവ് ഉണ്ടായിരിക്കും. ഗസ്സിൽ നിന്നുള്ള ടീഷർട്ടുകൾ, ജീൻസുകൾ, കാഷ്വൽ ഡ്രസ്സുകൾ എന്നിവയ്ക്ക് 45 ശതമാനം വരെ ഓഫുണ്ട്. അതേസമയം, മഡാം ബ്രാൻഡിന്റെ ഡ്രസ്സുകൾ, ഷ്രഗ്ഗുകൾ ബ്ലേസറുകൾ, ഡെനിമുകൾ എന്നിവ 60  ശതമാനം വരെ വിലക്കുറവിൽ സ്വന്തമാക്കാനുള്ള അവസരവുമുണ്ട്. 

പ്രീമിയം തുണിത്തരങ്ങൾക്ക് മാർക്സ് ആൻഡ് സ്പെൻസർ വിലയിൽ മിനിമം 35 ശതമാനം കുറവാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സോഷ്, ഒൺലി, വേറോ മോഡ തുടങ്ങിയവ ബ്രാൻഡുകൾ മിനിമം 50 ശതമാനം വിലക്കുറവിൽ ഉത്പന്നങ്ങൾ എത്തിക്കുമ്പോൾ യുഎസ് പോളോ മിനിമം 30 ശതമാനം വിലക്കുറവും തമിസ്കാ ബ്രാൻഡ് മിനിമം 20 ശതമാനം വിലക്കുറവും  ഉറപ്പു നൽകുന്നു. ഇന്ത്യൻ ഡിസൈനർ വെയർ ബ്രാൻഡായ ഋതു കുമാർ മിനിമം 30 ശതമാനം വിലക്കുറവിലാണ് വസ്ത്രങ്ങൾ പ്രീമിയം കളക്ടീവ് ഡെയ്സിനായി ഒരുക്കിയിരിക്കുന്നത്.

പ്യൂമ തുണിത്തരങ്ങൾക്ക് 40 ശതമാനം വരെയും, വാക്കോൾ, ഇനാമോർ, ട്രയംഫ് ബ്രാൻഡുകളുടെ വസ്ത്രങ്ങൾക്ക് 60 ശതമാനം വരെയുമാണ് വിലയിൽ കുറവ്. ഡബ്ലിയു ആൻഡ് ഒറേലിയയിൽ നിന്നുള്ള വസ്ത്രങ്ങൾ കുറഞ്ഞത് 50 ശതമാനം വിലക്കിഴിവിലും വാങ്ങാം. അതേസമയം, ബ്ലിസ്ക്ലബ്ബ് 1299 രൂപയിൽ താഴെ വിലയുള്ള ലെഗിങ്ങ്സുകളുടെയും ടീഷർട്ടുകളുടെയും ഷോർട്സുകളുടെയും നീണ്ട നിര തന്നെ ഒരുക്കിയിരിക്കുന്നു. പാഷ്തഷിൽ നിന്നുള്ള ഷോളുകളും സ്കാർഫുകളും സ്റ്റോളുകളും 1199 രൂപയിൽ താഴെ വിലയിൽ ഈ ദിനങ്ങളിൽ വാങ്ങാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com