ADVERTISEMENT

ബോളിവുഡിന്റെ പ്രിയപ്പെട്ട താരജോഡികളാണ് കജോളും അജയ് ദേവ്ഗണും. 24 വർഷത്തോളമായി ഇരുവരുടെയും വിവാഹം കഴി‍‍ഞ്ഞിട്ട്. ഇപ്പോഴിതാ വിവാഹദിവസത്തെ ഓർമകൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് കജോൾ. സാധാരണഗതിയിൽ സ്വന്തം വിവാഹദിനത്തിൽ എല്ലാ പെൺകുട്ടികളും ഒരുപാട് സമ്മർദം അനുഭവിക്കാറുണ്ട്, പക്ഷേ തനിക്ക് അങ്ങനൊരു പ്രശ്നവുമുണ്ടായില്ലെന്നാണ് കജോൾ വെളിപ്പെടുത്തിയത്. വിവാഹദിനം ഒരുപാട് ആഘോഷിച്ചെന്നും കജോൾ പറഞ്ഞു. 

Read More: മേക്കപ്പ് ചെയ്ത് തരുമോ ? ഒരൊറ്റ ചോദ്യത്തിൽ സമൂഹമാധ്യമങ്ങളിൽ താരമായി ചന്ദ്രിക

“എന്റെ രണ്ട് സഹോദരിമാരാണ് കല്യാണം മുഴുവൻ സംഘടിപ്പിച്ചത്. പൂക്കൾ, ആളുകളെ വിളിക്കൽ, ക്ഷണക്കത്ത്, എല്ലാം അവരാണ് ചെയ്തത്. ഞാൻ ശരിക്കും ആഘോഷിക്കുകയായിരുന്നു. പക്ഷേ, അവർ വളരെയധികം സമ്മർദം അനുഭവിച്ചു. എന്റെ മുഴുവൻ കുടുംബവും സമ്മർദത്തിലായിരുന്നു. കാരണം അവരാണ് എല്ലാം ചെയ്തത്. ഞാൻ മേക്കപ്പെല്ലാം ചെയ്ത് ആഹ്ലാദപൂർവം ഇരിക്കുകയായിരുന്നു’. കജോൾ പറഞ്ഞു.

kajol-about-her-wedding1
കജോളും അജയ് ദേവ്ഗണും, Image Credits: Instagram

സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രം പങ്കെടുത്ത ചെറിയ വിവാഹമായിരുന്നു കജോളിന്റേത്. 50 പേരില്‍ കൂടുതൽ വിവാഹത്തിൽ പങ്കെടുത്തിട്ടുണ്ടാവില്ലെന്ന് താരം പറഞ്ഞു. രണ്ട് ആചാരപ്രകാരം വിവാഹ നടത്തിയതിനാൽ ചടങ്ങുകൾ കൂടുതലായിരുന്നു. ഇതിനായി പുരോഹിതൻ ഒരുപാട് സമയമെടുത്തതിനാൽ അജയിയോട് ചടങ്ങുകൾ വേഗത്തിലാക്കാൻ പൂജാരിയോട് ആവശ്യപ്പെടാൻ പറഞ്ഞെന്നും കജോൾ പറഞ്ഞു. 

Read More: ആ പേടി മാറ്റാൻ ശരീരത്തിൽ മത്സ്യകന്യക; കേരളത്തിലെ ഏറ്റവും വലിയ ബാക്ക് ടാറ്റൂ ഈ പെണ്‍കുട്ടിയുടേത്

തന്റെ വിവാഹത്തിന് സമൂഹ മാധ്യമങ്ങൾ സജീവമല്ലാതിരുന്നതും നന്നായി എന്ന് താരം വ്യക്തമാക്കി. അതുകൊണ്ട് ദുപ്പട്ട തലയിൽ കുടുങ്ങിയോ ലിപ്സ്റ്റിക് പടർന്നോ, ഹെയർസ്റ്റൈൽ പ്രശ്നമായോ എന്നൊന്നും ടെൻഷനില്ലായിരുന്നു. 

1999 ഫെബ്രുവരി 24 നാണ് കജോളും അജയും വിവാഹിതരായത്. നൈസ, യുഗി എന്നിവരാണ് മക്കൾ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com