ADVERTISEMENT

വിദേശി യൂട്യൂബറായ യുവതിയെ ശല്യം ചെയ്യുന്ന ഇന്ത്യൻ യുവാവിന്റെ വിഡിയോ സോഷ്യൽമീഡിയയിൽ വൈറൽ. റഷ്യൻ യുവതിയായ കോകോ എന്ന പെൺകുട്ടിയാണ് തന്നെ വിടാതെ പിന്തുടർന്ന യുവാവിന്റെ വിഡിയോ പങ്കുവച്ചത്. 'കോകോ ഇൻ ഇന്ത്യ' എന്ന യൂട്യൂബ് ചാനലിലൂടെ ഇന്ത്യയിലെ തന്റെ ജീവിതവും മറ്റും യുവതി ജനങ്ങളിലേക്കെത്തിക്കാറുണ്ട്. കഴിഞ്ഞ ദിവസം രാത്രി ഡൽഹിയിലെ പ്രശസ്തമായ സരോജിനി നഗർ മാർക്കറ്റിലൂടെ നടക്കുമ്പോഴാണ് യുവാവ് കോകോയെ സമീപിച്ചത്. ഈ സമയം യുവതി ലൈവ് സ്ട്രീം ചെയ്യുകയായിരുന്നു.  

നിങ്ങളുടെ വിഡിയോകൾ ഒരുപാട് കാണാറുണ്ടെന്നും നിങ്ങളുടെ സുഹൃത്ത് ആകണമെന്നും യുവാവ് പറഞ്ഞു. വിഡിയോ കാണുന്നതിനു നന്ദിയെന്നും തനിക്ക് ഒരുപാട് സുഹൃത്തുക്കൾ ഉണ്ടെന്നുമാണ് യുവതി പറഞ്ഞത്. എന്നിട്ടും പിന്തിരിയാതെ, ഒരു സുഹൃത്ത് കൂടി ഉണ്ടായാൽ എന്താണ് പ്രശ്നമെന്ന് ചോദിച്ച് യുവതിയുടെ പിന്നാലെ കൂടുകയായിരുന്നു. എനിക്ക് താങ്കളെ പരിചയമില്ല എന്നു പറഞ്ഞപ്പോൾ ഇങ്ങനെയൊക്കെയാണ് പരിചയപ്പെടുന്നത് എന്നാണ് യുവാവ് പറയുന്നത്.

ഒരു റഷ്യൻ സുഹൃത്ത് എന്നുള്ളത് തന്റെ സ്വപ്നമാണ് എന്നും യുവാവ് പറഞ്ഞു. എന്തുകൊണ്ട് ഇന്ത്യൻ ഫ്രണ്ട്സിനെ വേണ്ട എന്ന ചോദ്യത്തിനു ഇന്ത്യക്കാരെ മടുത്തു എന്നാണ് മറുപടി. താങ്കൾ വളരെ സെക്സി ആണെന്നു യുവാവ് പറയുകയും അത് പെൺകുട്ടിയെ അസ്വസ്ഥയാക്കുകയും ചെയ്തു. അതോടെ സുഹൃത്താവാൻ താൽപ്പര്യമില്ലെന്ന് യുവതി വീണ്ടും പറയുകയായിരുന്നു. ബൈ പറഞ്ഞ് യുവതി വിഡിയോ അവസാനിപ്പിക്കുകയും ചെയ്തു.

യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും പങ്കുവച്ച വിഡിയോയുടെ കമന്റ് സെക്‌ഷനിൽ യുവതിയോടു ക്ഷമ പറയുകയാണ് പലരും. വളരെ മോശം പെരുമാറ്റമാണ് യുവാവിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും മറ്റ് ഇന്ത്യക്കാരുടെ പേര് കൂടിയാണ് കളങ്കപ്പെടുന്നതെന്നും പലരും അഭിപ്രായപ്പെട്ടു. പെൺകുട്ടി മിടുക്കി ആണെന്നും സംയമനത്തോടെയാണ് പ്രതികരിച്ചതെന്നും പലരും കമന്റ് ചെയ്തു. താൽപ്പര്യമില്ലെന്നു പറഞ്ഞിട്ടും പുറകേ നടന്നു ശല്യം ചെയ്ത വ്യക്തിയ്ക്ക് ശിക്ഷ ലഭിക്കേണ്ടതാണ് എന്നും ചില കമന്റുകൾ പറയുന്നു. 

English Summary:

Foreign Youtuber harrassed by an Indian Man in Sarojini Market, Delhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com