ബെംഗളൂരു ∙ കേന്ദ്രമന്ത്രി അനന്ത്കുമാർ ഹെഗ്ഡെയുടെ അകമ്പടി വാഹനത്തിൽ ഇടിച്ച ട്രക്ക് ബിജെപി നേതാവിന്റെ സഹോദരന്റെ പേരിലുള്ളത്. ഇതോടെ അപകടത്തിന്റെ പേരിൽ കോൺഗ്രസിനെതിരെ ആരോപണമുന്നയിച്ച ബിജെപി നേതാക്കൾ പ്രതിരോധത്തിലായി. എന്നാൽ ട്രക്ക് താൻ രണ്ടുമാസം മുൻപു വിറ്റതാണെന്നും രേഖകൾ കൈമാറിയിരുന്നില്ലെന്നുമാണു കൊപ്പ താലൂക്കിലെ ബിജെപി പ്രാദേശിക നേതാവിന്റെ സഹോദരൻ പറയുന്നത്.
കഴിഞ്ഞ ദിവസം രാത്രി ഹാവേരിയിലായിരുന്നു അപകടം. അപകടത്തിൽ അസ്വാഭാവികത സംശയിക്കുന്നില്ലെന്നു പൊലീസ് വ്യക്തമാക്കിയെങ്കിലും ആരോപണം ഉയർന്നതിനാൽ വിശദമായ അന്വേഷണത്തിന് ആഭ്യന്തരമന്ത്രി രാമലിംഗറെഡ്ഡി ഉത്തരവിട്ടിരുന്നു. തുടർന്നാണു ട്രക്ക് ഉടമയെ കണ്ടെത്തിയത്.