തിരുവനന്തപുരം∙ നെയ്യാറ്റിൻകരയിൽ ഡിവൈഎസ്പിയുമായുള്ള തർക്കത്തിനിടയിൽ കൊല്ലപ്പെട്ട സനൽകുമാറിന്റെ കുടുംബത്തിനു നഷ്ടപരിഹാരം നൽകുന്നത് ഇന്നലെ മന്ത്രിസഭാ യോഗം പരിഗണിച്ചില്ല. കുടുംബത്തിനു നഷ്ടപരിഹാരവും ഭാര്യയ്ക്കു ജോലിയും നൽകുമെന്നു നേരത്തെ സർക്കാർ പ്രതിനിധികൾ വാഗ്ദാനം ചെയ്തിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ടു ശശി തരൂർ എംപി മുഖ്യമന്ത്രിക്കു കത്തും നൽകിയിരുന്നു. ഇന്നലെ മന്ത്രിസഭ ഇക്കാര്യം തീരുമാനിക്കുമെന്നാണു പ്രതീക്ഷിച്ചിരുന്നത്. മന്ത്രിസഭാ യോഗം അവസാനിച്ച ശേഷമാണു ഡിവൈഎസ്പി ഹരികുമാറിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ വാർത്ത വന്നത്.
സനൽ, ഭാര്യ വിജി
Advertisement