Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കനോലി കനാലിൽ കുളിക്കാനിറങ്ങിയ 2 വിദ്യാർഥികൾ മുങ്ങി മരിച്ചു

students-drowned ഋഷികേശും ഗോവിന്ദും.

പെരിങ്ങോട്ടുകര(തൃശൂർ)∙കനോലി കനാലിൽ കുളിക്കാനിറങ്ങിയ 2 വിദ്യാർഥികൾ മുങ്ങി മരിച്ചു. വലപ്പാട് മായ കോളജിലെ ബികോം വിദ്യാർഥികളായ, ചാവക്കാട് കളത്തിൽ വീട്ടിൽ ശശിയുടെ മകൻ ഋഷികേശ് (18), ശശിയുടെ സഹോദരൻ കളത്തിൽവീട്ടിൽ ഗോപിയുടെ മകൻ ഗോവിന്ദ് (18) എന്നിവരാണു മരിച്ചത്.

താന്ന്യത്തുള്ള സുഹൃത്തിന്റെ വീട്ടിലെത്തിയ വിദ്യാർഥികൾ സുഹൃത്തുകൾക്കൊപ്പം കനോലി കനാലിലെ കണ്ണൻചിറയിൽ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെടുകയായിരുന്നു. കൂട്ടുകാരുടെ നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികളാണ് ആദ്യം രക്ഷാപ്രവർത്തനത്തിനിറങ്ങിയത്.

 തുടർന്ന് അഗ്‌നിരക്ഷാസേനയും പൊലീസുമെത്തി. ഒരു മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ ആദ്യം ഋഷികേശിന്റെ മൃതദേഹവും, അര മണിക്കൂറിനകം ഗോവിന്ദിന്റെ മൃതദേഹവും ചെളിയിൽ പൂണ്ട നിലയിൽ കണ്ടെത്തി.

മൃതദേഹങ്ങൾ വലപ്പാട് ഗവ.ആശുപത്രിയിൽ.

 ലജിതയാണ് ഗോവിന്ദിന്റെ അമ്മ. ഗോകുൽ സഹോദരനാണ്.   സജിനിയാണ്  ഋഷികേശിന്റെ അമ്മ.