ചേർത്തല∙ ബിജെപിയിലെ ഗ്രൂപ്പിസവും തമ്മിലടിയും കാരണം പ്രവർത്തകരെ യോജിപ്പിച്ചു കൊണ്ടുപോവാൻ സത്യസന്ധനായ കുമ്മനം രാജശേഖരനു സാധിക്കാത്തതിനാലാണ് അദ്ദേഹത്തിന് നല്ലൊരു സ്ഥാനം നല്‍കി മിസോറം ഗവര്‍ണറാക്കിയതെന്നു വെള്ളാപ്പള്ളി നടേശന്‍.
കുതന്ത്രം ഇല്ലാത്തയാളാണു കുമ്മനം. അദ്ദേഹത്തിനു ഗവര്‍ണര്‍ സ്ഥാനം നല്‍കിയത് ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പിനെ ബാധിക്കില്ല. ചെങ്ങന്നുരിൽ പ്രചാരണം പൂർത്തിയായി. ആർക്കു വോട്ട് ചെയ്യണമെന്ന് ജനം തീരുമാനിച്ചു കഴിഞ്ഞു. ആരു ജയിക്കുമെന്നു പ്രവചിക്കാനാവില്ല.
കെ.എം.മാണി വീണ്ടും യുഡിഎഫിലെത്തിയതു ചെങ്ങന്നുർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് വോട്ടുകൾക്കു നേരിയ വർധനവുണ്ടാക്കും.മാണി എരണ്ട പക്ഷിയെ പോലെയാണ്. അത് എത്ര ഉയരത്തിൽ പറന്നാലും വീഴുന്നതു വെള്ളത്തിലാണ്. മാണി എങ്ങോട്ടു പറന്നാലും ഒടുവിൽ യുഡിഎഫിലെത്തും. എൽഡിഎഫിന് ഇതു മനസ്സിലായിട്ടില്ല. ഇക്കാര്യത്തിൽ അവരുടെ കണക്കുകൂട്ടലുകൾ പിഴച്ചുവെന്നും അദ്ദേഹം പറഞ്ഞു.