കൽപ്പറ്റ∙ തോട്ടില്‍ വീണ ആറുവയസ്സുകാരന്റെ മൃതദേഹം നാലു ദിവസത്തെ തിരച്ചിലിനൊടുവില്‍ കണ്ടെത്തി. മാനന്തവാടി പേര്യ വള്ളിക്കത്തോട് തയ്യുള്ളതില്‍ അയൂബിന്റെ മകന്‍ അജ്മലിന്റെ മൃതദേഹമാണു കണ്ടെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച പള്ളിയില്‍ പോയി മടങ്ങുമ്പോഴാണ് അജ്മല്‍ തോട്ടില്‍ വീണത്. പള്ളിയില്‍നിന്നു വീട്ടിലെത്തേണ്ട സമയം കഴിഞ്ഞിട്ടും കാണാതെ വന്നതോടെ തിരച്ചില്‍ ആരംഭിച്ചെങ്കിലും ഫലമുണ്ടായില്ല. നാട്ടുകാരുടെ സഹായത്തോടെ നാവികസേനയും ദുരന്തനിവാരണസേനയും നടത്തിയ തിരച്ചിലിനൊടുവിലാണു കുട്ടിയുടെ മൃതദേഹം കിട്ടിയത്.
Advertisement