Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘വയലിൻ’ നെഞ്ചോടു ചേർത്ത് അന്ത്യയാത്ര; ഓർമകളിൽ ബാലഭാസ്കർ ഇനി മധുരനാദം

Balabhaskar ബാലഭാസ്കറിന്റെ മൃതദേഹം തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തില്‍ എത്തിച്ചപ്പോള്‍. വയലിന്‍ മാതൃക ഭൗതികശരീരത്തിനൊപ്പം

തിരുവനന്തപുരം∙ വയലിനിൽ ഇന്ദ്രജാലം നിറച്ച ബാലഭാസ്കറിന് മലയാളത്തിന്റെ വിട. സ്വവസതിയായ ‘ഹിരൺമയ’യിലെ അന്ത്യകർമങ്ങൾക്കുശേഷം തൈക്കാട് ശാന്തി കവാടത്തിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. ശാന്തികവാടം വരെയുള്ള  അന്ത്യയാത്രയുടെ സമയത്തും വയലിന്റെ മാതൃക സുഹൃത്തുക്കൾ ബാലഭാസ്കറിന്റെ ശരീരത്തോടു ചേർത്തുവച്ചു. സ്വന്തം കലാലയം കൂടിയായ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലും പിന്നീട് കലാഭവൻ തിയേറ്ററിലും ചൊവ്വാഴ്ച പൊതുദർശനത്തിനു വച്ച ഭൗതികശരീരത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ സമൂഹത്തിന്റെ നാനാതുറയിലുള്ള ആയിരങ്ങൾ അന്തിമോപചാരം അർപ്പിച്ചിരുന്നു. ബാലഭാസ്കറിനെക്കുറിച്ച് സമൂഹമാധ്യമത്തിലെ ചില കുറിപ്പുകൾ ചുവടെ: