Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുകേഷിന്റെ കോലം കത്തിച്ചും പ്രതിഷേധം; നിയമപരമായി പരിശോധിക്കുമെന്ന് കോടിയേരി

Mukesh

തിരുവനന്തപുരം∙ എംഎൽഎയും നടനുമായ മുകേഷിനെതിരെ ഉയർന്ന ലൈംഗികാരോപണത്തിൽ പ്രതിഷേധം ശക്തമാകുന്നു. യൂത്ത് കോൺഗ്രസും ബിജെപിയും കൊല്ലത്ത് മുകേഷിനെതിരെ മാർച്ച് നടത്തി. കോലവും കത്തിച്ചു. ഉച്ചയ്ക്കാണു മുകേഷിനെതിരെ പ്രതിഷേധവുമായി ഇരുപാർട്ടികളും രംഗത്തെത്തിയത്. ബോളിവുഡ് സിനിമകളിലെ കാസ്റ്റിങ് ഡയറക്ടറായ ടെസ് ജോസഫാണ് മുകേഷിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. ‘കോടീശ്വരൻ’ എന്ന ടെലിവിഷൻ പരിപാടിയുടെ സമയത്ത് ഹോട്ടൽ മുറിയിൽ വച്ച് ഫോൺ വിളിച്ചു ശല്യപ്പെടുത്തിയെന്നാണു ആരോപണം.

Read more at: മീടു ക്യാംപെയ്ൻ: മുകേഷിനെതിരെ ആരോപണവുമായി സംവിധായിക

അതിനിടെ, മുകേഷിനെതിരെ ഉയർന്നുവന്ന ആരോപണം നിയമപരമായി പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഇത്തരത്തിൽ എന്തെല്ലാം ആരോപണങ്ങളാണ് ഉയരാറുള്ളത്. എന്നുവച്ച് അതു ശരിയാകണമെന്നില്ലല്ലോ എന്ന് അദ്ദേഹം പറഞ്ഞു. അന്വേഷിച്ച ശേഷം വിഷയത്തിൽ പ്രതികരിക്കാമെന്ന് പി.കെ. ശ്രീമതിയും പറഞ്ഞു. മുകേഷിനെതിരായ ആരോപണം ശ്രദ്ധയിൽപെട്ടിട്ടില്ലെന്നായിരുന്നു കൊല്ലം ജില്ലാ നേതൃത്വത്തിന്റെ പ്രതികരണം. വിശദമായി പഠിച്ചശേഷം പരിശോധിക്കാമെന്ന് നേതാക്കൾ പറഞ്ഞു.

Read more at: ഓര്‍മയില്ലെന്ന് പറയരുത്: മുകേഷ് വിഷയത്തിൽ ഭാഗ്യലക്ഷ്മി...

19 വര്‍ഷം മുമ്പ് ഒരു ടെലിവിഷന്‍ പരിപാടിയുടെ ചിത്രീകരണത്തിനിടെ തനിക്കു മോശം അനുഭവമുണ്ടായെന്നാണു ടെസ് ജോസഫ് ആരോപിച്ചിരുന്നത്. ചെന്നൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ താമസത്തിനിടയില്‍ ടെലിവിഷന്‍ പരിപാടിയുടെ അവതാരകനായ മുകേഷ് തന്‍റെ മുറിയിലേക്കു പലവട്ടം ഫോണ്‍ ചെയ്തു. ഇത് അവസാനിക്കാതെയായപ്പോള്‍ തന്‍റെ സുഹൃത്തിന്‍റെ മുറിയിലേക്കു താ‍ന്‍ മാറി. അടുത്ത ചിത്രീകരണ സമയത്ത് മുകേഷ് ഇടപെട്ടു തന്‍റെ മുറി മുകേഷിന്‍റെ മുറിയുടെ അടുത്തേക്കു മാറ്റിയെന്നും ടെസ് ജോസഫ് ട്വിറ്ററിൽ കുറിച്ചു.

ആദ്യ ട്വീറ്റിനു മറുപടിയായി ഇതു മലയാള സിനിമയിലെ നടന്‍ മുകേഷാണോ എന്ന ചോദ്യത്തിന് രാഷ്ട്രീയക്കാരനും നടനുമായ മുകേഷാണെന്നു ചിത്രം സഹിതം ടെസ് കമന്‍റ് ചെയ്യുകയും ചെയ്തു. പരിപാടി നടത്തിയ സ്ഥാപനത്തിന്റെ ഉടമയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ ഡെറക് ഒബ്രിയനാണ് അന്നു രക്ഷിച്ചതെന്നും ടെസ് ട്വീറ്റില്‍ വ്യക്തമാക്കി. എന്നാല്‍ സംഭവം നിഷേധിച്ച മുകേഷ് പെണ്‍കുട്ടിയെ ഒാര്‍മയില്ലെന്നു വിശദീകരിച്ചു. ആര്‍ക്കും ആരെയും തേജോവധം ചെയ്യാവുന്ന അവസ്ഥയാണെന്നും മുകേഷ് പറഞ്ഞു.

related stories