ലണ്ടൻ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സന്ദർശനത്തിനെതിരെ ബ്രിട്ടനിൽ പ്രതിഷേധങ്ങൾ തുടരവേ, ആഴ്ചയവസാനം ആഘോഷിക്കാൻ ട്രംപ്, ഭാര്യ മെലനിയയോടൊപ്പം സ്കോട്‍ലൻഡിലെ സ്വന്തം റിസോർട്ടിലെത്തി. ഇവിടെ ഗോൾഫ് കളിയും മറ്റുമായി സമയം ചെലവഴിക്കും. ഇന്നു വൈകിട്ടു ഫിൻലൻഡിലേക്കു പുറപ്പെടും. ട്രംപിന്റെ അമ്മ സ്കോട്‍ലൻഡുകാരിയാണ്.
എയിർഷറിലെ ടേൺബെറി ഗോൾഫ് റിസോർട്ടിൽ ട്രംപ് എത്തിയപ്പോൾ എതിരെ മുദ്രാവാക്യവുമായി പരിസ്ഥിതി സംഘടന ഗ്രീൻപീസ് പാരഗ്ലൈഡർ പറത്തി.യുഎസ് പ്രസിഡന്റിന്റെ സന്ദർശനം പ്രമാണിച്ചു പറക്കൽ നിരോധിത മേഖലയായി പ്രഖ്യാപിച്ച സ്ഥലത്തായിരുന്നു സാഹസിക പ്രതിഷേധം.
ട്രംപിനെതിരെ ലണ്ടനിൽ കഴിഞ്ഞ ദിവസങ്ങളിൽ ഒരുലക്ഷത്തോളം പേരാണു തെരുവിലിറങ്ങിയത്. ട്രംപ് വിരുദ്ധ മുദ്രാവാക്യങ്ങളുമായി വലിയ ബലൂണുകൾ അവർ പറത്തി.