ജലവിതരണം തടസ്സപ്പെടും
Mail This Article
തിരുവനന്തപുരം ∙ അരുവിക്കരയിൽ നിന്നു മൺവിള ടാങ്കിലേക്കുള്ള പൈപ്പിലെ ചോർച്ച പരിഹരിക്കാൻ അടിയന്തര അറ്റകുറ്റപ്പണി ഇന്ന് തുടങ്ങും. ഇക്കാരണത്താൽ നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും ചില ഭാഗങ്ങളിൽ ഇന്ന്(27) മുതൽ തിങ്കൾ വരെ തുടർച്ചയായി ജലവിതരണം തടസ്സപ്പെടും. ഇന്ന് രാവിലെ 6 മുതൽ തിങ്കൾ രാവിലെ 6 വരെയാണ് ജലവിതരണം മുടങ്ങുക.
ഉയർന്ന പ്രദേശങ്ങളിൽ 30 ന് രാത്രി മാത്രമേ ജലവിതരണം സാധാരണഗതിയിലാകുകയുള്ളൂ എന്ന് ജലഅതോറിറ്റി അറിയിച്ചു. 900 എംഎം പിഎസ്സി പൈപ്പ് ലൈനിൽ ഇടവക്കോട് തട്ടിനകം പാലത്തിനു സമീപമാണ് ചോർച്ച കണ്ടെത്തിയത്. അറ്റകുറ്റപ്പണി നടത്തുമ്പോൾ മാത്രമേ ചോർച്ചയുടെ വ്യാപ്തി വ്യക്തമാകുകയുള്ളൂവെന്നും ഇതിനെ ആശ്രയിച്ചാണ് ജലവിതരണം പുന:സ്ഥാപിക്കുന്നതെന്നും ജലഅതോറിറ്റി അറിയിച്ചു.
ജലവിതരണം തടസ്സപ്പെടുന്ന സ്ഥലങ്ങൾ
മുട്ടട, നാലാഞ്ചിറ, പരുത്തിപ്പാറ, ഉള്ളൂർ, കേശവദാസപുരം, പാറോട്ടുകോണം, ഇടവക്കോട്, ശ്രീകാര്യം, പോങ്ങുംമൂട്, പ്രശാന്ത് നഗർ, ചെറുവയ്ക്കൽ, ചെല്ലമംഗലം, ചെമ്പഴന്തി, ഞാണ്ടൂർക്കോണം, പുലയനാർക്കോട്ട, കരിമണൽ, കുഴിവിള, മൺവിള, കുളത്തൂർ, ആറ്റിപ്ര, അരശുമ്മൂട്, പള്ളിത്തുറ, മേനംകുളം, കാര്യവട്ടം, കഴക്കൂട്ടം, സി.ആർ.പി.എഫ്, ടെക്നോപാർക്ക്, ആക്കുളം, തൃപ്പാദപുരം, കിൻഫ്ര, പാങ്ങപ്പാറ, പൗഡിക്കോണം, കരിയം.