-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
പ്രവേശനപ്പരീക്ഷകളുടെ കാലമാണ് ഏപ്രിൽ, മേയ് മാസങ്ങൾ. ഇന്ത്യയിലെ മികച്ച സാങ്കേതിക സർവകലാശാലകളായ ഐഐടി (Indian Institutes of Technology), എൻഐടികളിൽ (National Institute of Technology) പ്രവേശനം ഉറപ്പാക്കാനുള്ള ശ്രമത്തിലായിരിക്കും വലിയൊരു വിഭാഗം വിദ്യാർഥികളും. ടെക്നോളജിയും എൻജിനീയറിങ്ങുമായി ബന്ധപ്പെട്ട കാര്യങ്ങളാണല്ലോ ഇവിടങ്ങളിൽ പഠിപ്പിക്കുക എന്നാണോ നിങ്ങൾ കരുതുന്നത്? എങ്കിൽ ഒരു ചെറിയ തിരുത്തുണ്ട്. മാനവിക– സാമൂഹിക ശാസ്ത്രം (ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ്) വിഷയങ്ങളും ഇവിടങ്ങളിൽ പഠിക്കാം. ഐഐടി (IIT), എൻഐടി (NIT), ഐഐഎസ്സി (IISC), നിയാസ് (NIAS-National Institute of Advanced Studies) ഐസർ (IISER), ഐഐഎസ്ടി (IIST), ഐഐഇഎസ്ടി (IIEST), ഐഐഐടി (IIIT) തുടങ്ങിയ സ്ഥാപനങ്ങളിൽ എൻജിനീയറിങ് കോഴ്സുകൾ മാത്രമല്ല, മാനവിക (ഹ്യുമാനിറ്റീസ്) വിഷയങ്ങളിലെ ബിരുദാനന്തര, പിഎച്ച്ഡി കോഴ്സുകളുമുണ്ട്. എന്തെല്ലാണ് ഇതുമായി ബന്ധപ്പെട്ട കോഴ്സുകൾ? ഈ കോഴ്സുകൾ പഠിച്ചാലുള്ള ഗുണമെന്താണ്? എങ്ങനെ പ്രവേശനം നേടാം? ലിബറൽ ആർട്സ് സർവകലാശാലകളിൽ പഠിച്ചവർക്കു ലഭിക്കുന്നതു പോലെ എൻഐടിയിലും ഐഐടിയിലുമെല്ലാം എംഎ, പിഎച്ച്ഡി തുടങ്ങിയവ ചെയ്തവർക്കും നല്ല ജോലി ലഭിക്കുമോ? ഒട്ടേറെ സംശയങ്ങൾ ഇതിനോടകം നിങ്ങളുടെ മനസ്സിലെത്തിയിട്ടുണ്ടാകും. അവയ്ക്കുള്ള ഉത്തരമാണ് ഇനി.
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
വിവാദങ്ങളും പ്രതിഷേധങ്ങളും ആരോപണങ്ങളും ഏറെ ഉണ്ടായി; പക്ഷേ, വെറും അഞ്ചു വർഷം കൊണ്ടാണ് ഗുജറാത്തിലെ ഉറങ്ങിക്കിടന്ന ഒരു ഗ്രാമം സടകുടഞ്ഞ് എണീറ്റ് ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായത്. കേവാദിയ എന്ന ഗ്രാമം ഏകതാ നഗറായി. ഇന്ന് അവിടേയ്ക്ക് വർഷം തോറും എത്തുന്നത് ലക്ഷക്കണക്കിനു സന്ദർശകർ. അതിനു മുൻപേതന്നെ ഗ്രാമത്തിന്റെ മുഖവും രൂപവും മാറിത്തുടങ്ങിയിരുന്നു. ഒരുകാലത്ത് ആരും തിരിഞ്ഞുനോക്കാതിരുന്ന ആ ഗ്രാമം ഇപ്പോൾ നിരവധി സൗകര്യങ്ങളും വൻ കെട്ടിടങ്ങളും തൊഴിലവസരങ്ങളുമെല്ലാം ഉള്ള ഒരു നഗരമായി മാറിയിരിക്കുന്നു. അതിന് ഒരൊറ്റക്കാരണവും. ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ ‘സ്റ്റാച്യു ഓഫ് യൂണിറ്റി’ ഏകതാ നഗറിലാണ്. ഇന്ത്യയിലിന്ന് ഏറ്റവുമധികം വിനോദസഞ്ചാരികൾ എത്തുന്ന ഇടങ്ങളിലൊന്നായും ഈ ഗ്രാമം മാറിയിരിക്കുന്നു.
തരിശായിക്കിടന്ന ഗ്രാമം അഞ്ചു വർഷംകൊണ്ട് അദ്ഭുതമായി മാറിയ കഥയാണ് ഏകതാ നഗറിന്റേത്. ഗീർ വനം, റാൻ ഓഫ് കച്ച്, പാവഗഡ്, സോമനാഥ്, ദ്വാരക, അഹമ്മദാബാദ് എന്നിവ ഉൾപ്പെടുന്ന ഗുജറാത്തിലെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായാണ് ഏകതാ നഗർ മാറിയത്. നർമദയിൽ ഡാം നിർമിക്കുന്നതിനെതിരെ ഇന്ത്യയിൽ നടന്ന ഏറ്റവും ശക്തമായ പ്രക്ഷോഭങ്ങളുടെ കേന്ദ്രമായിരുന്നു കെവാദിയ ഗ്രാമം. അവിടെയാണു പ്രതിഷേധങ്ങളെ നിശബ്ദമാക്കി സർദാര് വല്ലഭ്ഭായ് പട്ടേലിന്റെ പ്രതിമ വന്നത്. അതിവേഗം വികസിപ്പിച്ചെടുത്ത റെയിൽവേ സ്റ്റേഷൻ, രാജ്യാന്തര നിലവാരമുള്ള ഭക്ഷണ ശാലകൾ, ആഡംബര ഹോട്ടലുകൾ, നർമദയുടെ തീരത്തെ ടെന്റ് സിറ്റി എന്നിവ അടക്കമുള്ള പദ്ധതികളുമായി ഈ ഗ്രാമം ഇന്ന് ഉറങ്ങാത്ത നഗരമായി മാറിയിരിക്കുന്നു. എങ്ങനെയാണ് ഏകതാ പ്രതിമ ആ ഗ്രാമത്തിന്റെ മുഖച്ഛായ മാറ്റിയത്? വായിക്കാം, അക്കഥയുടെ രണ്ടാം ഭാഗം.
-
-
-
-
-
-
-
-
-
-
-
-
-
-
ഇന്ത്യ– ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അവസാന മൽസരം ധരംശാലയിലെ ഹിമാചൽപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ മാർച്ച് 7ന് തുടക്കമാകുമ്പോൾ ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ ഉറ്റുനോക്കുന്നൊരു താരമുണ്ട്– രവിചന്ദ്രൻ അശ്വിൻ. ഹിമാലയൻ താഴ്വരയിലെ പിച്ചിൽ തന്റെ മാന്ത്രിക വിരലുകളിൽ ഈ സ്പിന്നർ എന്തൊക്കെയാണ് ഒളിപ്പിച്ചു വച്ചിരിക്കുന്നത് എന്നതുമാത്രമല്ല അശ്വിനെ മൽസരത്തിലെ കേന്ദ്രബിന്ദുവാക്കുന്നത്. അശ്വിന്റെ 100–ാം ടെസ്റ്റ് മൽസരത്തിനാണ് ധരംശാല ഇക്കുറി വേദിയൊരുക്കുന്നത്. ധരംശാലയിലെ ശൈത്യംനിറഞ്ഞ മൈതാനത്തിറങ്ങുന്നതോടെ 100 ടെസ്റ്റ് ക്ലബിൽ അംഗമാകുന്ന ലോകത്തിലെ 77–ാമത്തെ താരമാകും അശ്വിൻ. ടെസ്റ്റ് ക്രിക്കറ്റിൽ 100 മൽസരങ്ങൾ എന്ന മാന്ത്രിക സംഖ്യ പൂർത്തിയാക്കിയ ഇന്ത്യക്കാരുടെ എണ്ണം ഇതോടെ 14 ആകും. സുനിൽ ഗാവസ്കർ (ആകെ 125 മൽസരങ്ങൾ), കപിൽദേവ് (131), ദിലീപ് വെങ്സാർക്കർ (116), സച്ചിൻ തെൻഡുൽക്കർ (200), രാഹുൽ ദ്രാവിഡ് (164), അനിൽ കുംബ്ലെ (132),വി. വി. എസ്. ലക്ഷ്മൺ (134) സൗരവ് ഗാംഗുലി (113), വീരേന്ദ്ര സേവാഗ് (104), ഹർഭജൻ സിങ് (103), വിരാട് കോലി (113), ഇഷാന്ത് ശർമ (105), ചേതേശ്വർ പൂജാര (103) എന്നിവരാണ് അശ്വിനുമുൻപെ 100 എന്ന നാഴികകല്ല് പിന്നിട്ടവർ.
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
55e361ik0domnd8v4brus0sm25 3kip53uu2g0bsmbu4j22p2hc1f