ADVERTISEMENT

മലയിൻകീഴ് ∙ ആളില്ലാതിരുന്ന സമയം വീടിന്റെ മുൻ വാതിൽ കുത്തിത്തുറന്ന് 42 പവൻ സ്വർണാഭരണങ്ങൾ കവർന്നു. വിളപ്പിൽശാല കാവിൻപുറം ചപ്പാത്ത് കൃപയിൽ ജിസ്മി ജേക്കബിന്റെ വീട്ടിലാണ് ഞായറാഴ്ച രാത്രി മോഷണം നടന്നത്.  ജിസ്മിയും മക്കളും പിതാവും ഞായറാഴ്ച രാത്രി 9 വരെ വീട്ടിൽ ഉണ്ടായിരുന്നു. ഇതിനു ശേഷം ഇവർ തിരുമലയിലെ ബന്ധു വീട്ടിലായിരുന്നു. ഇന്നലെ രാവിലെ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നത് അറിയുന്നത്. ഇരുനില വീട്ടിലെ മുൻവശത്തെ വാതിലിന്റെ പൂട്ട് ആയുധം ഉപയോഗിച്ച് പൊളിച്ചിരുന്നു.

താഴെ കിടപ്പുമുറിയിലെ ഇരുമ്പ് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് നഷ്ടമായത്. 3 കിടപ്പു മുറികളിലെല്ലാം അലമാരകളും മേശയും താക്കോൽ ഉപയോഗിച്ച് തുറന്നിട്ടുണ്ട്. സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലായിരുന്നു. പിൻവശത്തെ വാതിലും തുറന്നിട്ടുണ്ട്. വിളപ്പിൽശാല പൊലീസ് കേസെടുത്തു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധ സംഘവും പരിശോധന നടത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com