ADVERTISEMENT

ബെംഗളൂരു , മുംബൈ ∙ മതാധിഷ്ഠിത സംവരണം നടപ്പിലാക്കാൻ കോൺഗ്രസ് ആസൂത്രണം നടത്തുകയാണെന്നും താനത് അനുവദിക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വോട്ട്ബാങ്ക് ലക്ഷ്യമിട്ട് ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാനാണു കോൺഗ്രസ് ശ്രമിക്കുന്നതെന്നും കർണാടകയിലെ ബാഗൽക്കോട്ടിൽ അദ്ദേഹം ആരോപിച്ചു. മതാധിഷ്ഠിത സംവരണം ഭരണഘടന അനുവദിക്കുന്നില്ല. കർണാടകയിൽ ഒബിസി സംവരണപട്ടികയിൽ മുസ്‌ലിംകളെ ഉൾപ്പെടുത്തി ഭരണഘടന മാറ്റിമറിക്കാനാണു കോൺഗ്രസ് ശ്രമം. ഇത് അനുവദിക്കില്ല.

മഹാരാഷ്ട്രയിലെ സത്താറയിലും ഒബിസി സംവരണം മുസ്‌ലിംകൾക്കു നൽകുന്നുവെന്ന ആരോപണം പ്രധാനമന്ത്രി ആവർത്തിച്ചു.  അംബേദ്കർ തയാറാക്കിയ ഭരണഘടനയിൽ പറഞ്ഞിരിക്കുന്ന ആനുകൂല്യങ്ങൾ ഇപ്പോൾ ദലിതർക്കും ആദിവാസികൾക്കും ലഭിക്കുന്നുണ്ട്. അതു തുടരുമെന്നും മോദി പറഞ്ഞു. കേരളത്തിലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ സഹായം തേടിയെന്ന ആരോപണം പുണെയിലെ റാലിയിലും മോദി ആവർത്തിച്ചു.

English Summary:

Narendra Modi repeats the allegation Muslim reservation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com