ADVERTISEMENT

തിരുവനന്തപുരം ∙ ലോഡ് ഷെഡിങ് ഏർപ്പെടുത്തിയാലും ഇപ്പോഴത്തെ വൈദ്യുതിപ്രതിസന്ധിക്കു പൂർണപരിഹാരമാകില്ലെന്നു വിദഗ്ധർ പറയുന്നു. സബ് സ്റ്റേഷനുകളിലെയും 11 കെവി ലൈനുകളിലെയും ലോഡ് കൂടുമ്പോൾ ലോഡ് ഷെഡിങ് ഏർപ്പെടുത്തുന്നതു പരിഹാരമാണ്. എന്നാൽ, ട്രാൻസ്ഫോമറുകൾക്കു കീഴിലുള്ള ലൈനുകളിൽ ലോഡ് കൂടുന്നതു നിയന്ത്രിക്കാൻ ലോ‍ഡ് ഷെ‍ഡിങ് കൊണ്ടു സാധിക്കില്ല.

അമിത ലോഡ് മൂലം എഴുനൂറിലേറെ ട്രാൻസ്ഫോമറുകളാണ് ഇതുവരെ കേടായത്. ലോഡ് ഷെഡിങ് ഏർപ്പെടുത്തിയാലും വൈദ്യുതി വരുമ്പോൾ വീണ്ടും ട്രാൻസ്ഫോമറുകളുടെ ലോഡ് കൂടി ഫ്യൂസ് പോകും. പഴയതു മാറ്റി കൂടുതൽ ശേഷിയുള്ള ട്രാൻസ്ഫോമർ സ്ഥാപിക്കുകയാണ് ഇതിനുള്ള പരിഹാരം.

കഴിഞ്ഞവർഷം വേനൽക്കാലത്ത് ലോഡ് കൂടിയതു മൂലം നാനൂറോളം ട്രാൻസ്ഫോമറുകൾ കേടായിരുന്നു. ഇവയുടെ ശേഷി കൂട്ടാൻ പദ്ധതി തയാറാക്കണമെന്നു നിർദേശിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ല. ബോർഡ് ആവശ്യപ്പെട്ട അത്രയും ട്രാൻസ്ഫോമറുകൾ കമ്പനിയിൽനിന്നു ലഭിക്കുന്നില്ലെന്നാണ് ഇതിനുള്ള ന്യായം.

ലോഡിന് അനുസരിച്ച് വോൾട്ടേജ് ഇല്ലാത്തതും ഫ്യൂസ് പോകുന്നതുമാണ് ഇപ്പോഴത്തെ മുഖ്യ പ്രശ്നം. മാറ്റിവയ്ക്കാൻ ശേഷി കൂടിയ ട്രാൻസ്ഫോമർ ഇല്ലാത്തതിനാൽ വൈദ്യുതി ഉപയോഗം കുറയ്ക്കാൻ ജനത്തോട് അഭ്യർഥിക്കുക മാത്രമാണു വഴി.

English Summary:

Power crisis: Load shedding is not the solution

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com