അവരുടെ വീഴ്ച എന്റെ തലയിൽ കെട്ടിവയ്ക്കുന്നു; ആരോഗ്യമന്ത്രി ഫോണെടുത്തില്ല: പോരാട്ടം തുടരുമെന്ന് അനിത
Mail This Article
കോഴിക്കോട് മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ കഴിഞ്ഞ രോഗിയെ ജീവനക്കാരൻ പീഡിപ്പിച്ച സംഭവത്തിൽ അതിജീവിതയ്ക്ക് അനുകൂലമായ റിപ്പോർട്ട് നൽകിയതിന്റെ പേരിൽ വേട്ടയാടപ്പെട്ട സീനിയർ നഴ്സിങ് ഓഫിസർ പി.ബി.അനിതയുടെ പോരാട്ടം ഫലം കാണുന്നു. തനിക്കൊപ്പം നിന്നത് അനിത മാത്രമാണെന്ന് അതിജീവിത മൊഴിനൽകിയിട്ടുപോലും സർക്കാർ കൈയൊഴിഞ്ഞതിൽ പ്രതിഷേധിച്ചായിരുന്നു അനിതയുടെ പോരാട്ടം. അനിതയെ ഇടുക്കിയിലേക്ക് സ്ഥലംമാറ്റിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയതിനുശേഷവും കോഴിക്കോട് മെഡിക്കൽ കോളജിൽ ജോലിക്ക് പ്രവേശിക്കാൻ അനുവദിക്കാതിരുന്ന സർക്കാർ ഒടുവിൽ തീരുമാനം മയപ്പെടുത്തി. ജോലി തിരികെക്കിട്ടാൻ മാത്രമായിരുന്നില്ല, അതിജീവിതയ്ക്ക് നീതി ഉറപ്പു വരുത്താൻ കൂടിയാണ് തന്റെ പോരാട്ടമെന്ന് അനിത വ്യക്തമാക്കുന്നു. നീതിക്കൊപ്പം നിന്നതിന്റെ പേരിൽ കടന്നുപോകേണ്ടി വന്ന കനൽ വഴികളെപ്പറ്റി മനോരമ ഓൺലൈൻ പ്രീമിയത്തിൽ അനിത മനസ്സ് തുറക്കുന്നു...