ADVERTISEMENT

തിരുവനന്തപുരം∙ കെഎസ്ആർടിസിയിൽ മദ്യപിച്ച് ഡ്യൂട്ടിക്കെത്തി 15 ദിവസം കൊണ്ട് കുടുങ്ങിയത് 100 പേർ. ഇതിൽ 74 സ്ഥിരം ജീവനക്കാരെ സസ്പെൻഡ് ചെയ്തു. സ്വിഫ്റ്റിലെ താൽക്കാലിക ജീവനക്കാരും കെഎസ്ആർടിസിയിലെ ബദലി ജീവനക്കാരും അടക്കം 26 പേരെ സർവീസിൽ നിന്നു നീക്കി.

പിടിയിലായവരിൽ 54 പേർ ഡ്രൈവർമാരാണ്. 60 യൂണിറ്റുകളിലായി  39 സ്ഥിരം ഡ്രൈവർ, 10 ബദലി ഡ്രൈവർ, 5 സ്വിഫ്റ്റ് ഡ്രൈവർ കം കണ്ടക്ടർ, ഒരു സ്റ്റേഷൻ മാസ്റ്റർ, 2 വെഹിക്കിൾ സൂപ്പർവൈസർ, ഒരു സെക്യൂരിറ്റി സർജന്റ്, 9 സ്ഥിരം മെക്കാനിക്, ബദലി മെക്കാനിക്, 22 സ്ഥിരം കണ്ടക്ടർ, 9 ബദലി കണ്ടക്ടർ, ഒരു സ്വിഫ്റ്റ് കണ്ടക്ടർ, എന്നിവരാണ് പിടിയിലായത്.

അപകടം: രണ്ടു മാസത്തിൽ മരണം 673; കേരളം രാജ്യത്ത് മൂന്നാമത്

തിരുവനന്തപുരം∙ സംസ്ഥാനത്ത് കഴിഞ്ഞ ജനുവരി– ഫെബ്രുവരി  മാസങ്ങളിൽ  9174 റോഡപകടങ്ങളിലായി കൊല്ലപ്പെട്ടത് 673 പേർ. 10,267 പേർക്ക് സാരമായി പരുക്കേറ്റു. 2021ൽ 33,296 അപകടങ്ങളിൽ 3429 പേരാണ് മരിച്ചത്. 40,204 പേർക്ക് പരുക്കേറ്റു. 2022ൽ 43,910 അപകടങ്ങളിൽ 4317 പേർ കൊല്ലപ്പെട്ടു. 2023ൽ അപകടം 48,144 ആയെങ്കിലും മരണത്തിൽ കുറവുണ്ടായി - 4010 .

അപകടത്തിൽ തമിഴ്നാടിനും മഹാരാഷ്ട്രയ്ക്കും പിന്നിൽ രാജ്യത്ത് മൂന്നാം സ്ഥാനത്താണ് കേരളം. കെഎസ്ആർടിസി ബസുകൾ ഉൾപ്പെട്ട അപകടങ്ങൾ  വർധിക്കുന്നതിനാൽ ആഴ്ചയിലൊരിക്കൽ ഡിപ്പോ തലം മുതൽ അവലോകനം നടത്താനും കുറ്റക്കാർക്കെതിരെ നടപടിക്കും നിർദേശമുണ്ട്. രണ്ടുമാസത്തിൽ ഒരിക്കൽ ഡ്രൈവർക്കും കണ്ടക്ടർക്കും പരിശീലനം നൽകും.

English Summary:

Action against persons on drunken duty in KSRTC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com