ADVERTISEMENT

കുറ്റ്യാടി/മലപ്പുറം ∙ വടകര മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി കെ.കെ.ശൈലജയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ സമൂഹമാധ്യമത്തിൽ പ്രതികരിച്ചെന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ. കുറ്റ്യാടി മുറ്റത്തുപ്ലാവിലെ മെബിൻ തോമസ് (26), മലപ്പുറം പട്ടിക്കാട് മണ്ണാർമല മുണ്ടത്തൊടി ഗഫൂർ മുഹമ്മദ് (40) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഇൻസ്റ്റഗ്രാമിൽ മോശം പരാമർശം നടത്തിയതായി ഡിവൈഎഫ്ഐ ചാത്തങ്കോട്ടുനട മേഖലാ കമ്മിറ്റി നൽകിയ പരാതിയിലാണു മെബിൻ തോമസിനെ തൊട്ടിൽപാലം പൊലീസ് അറസ്റ്റ് ചെയ്തത്. ഫെയ്സ്ബുക്കിൽ മോശം കമന്റിട്ടെന്ന പരാതിയിലാണ് ഗഫൂർ മുഹമ്മദിനെ മേലാറ്റൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരെയും ജാമ്യത്തിൽ വിട്ടയച്ചു.

സമൂഹമാധ്യമങ്ങളിൽ ശൈലജയെ അപകീർത്തിപ്പെടുത്തുന്ന വിഡിയോയ്ക്കു താഴെ പരക്കേ അശ്ലീല കമന്റുകളാണെന്നു പരാതി ഉയർന്നിട്ടുണ്ട്. അതേസമയം, മോർഫ് ചെയ്ത വിഡിയോ പ്രചരിപ്പിക്കുന്നുവെന്നു പരാതിയുണ്ടെങ്കിലും വിഡിയോ ഏതാണെന്നു വ്യക്തമാക്കിയിട്ടുമില്ല.

ഗോഡ് ഫാദർ സിനിമയിൽ മുകേഷും ജഗദീഷുമുള്ള ചിത്രത്തിൽ കെ.കെ.ശൈലജയുടെയും പിണറായി വിജയന്റെയും തല വെട്ടിയൊട്ടിച്ച് പ്രചരിപ്പിച്ചതായി നേരത്തേ പരാതി ഉയർന്നിരുന്നു. സമാനമായ രീതിയിൽ സ്ഥാനാർഥിക്കെതിരെ വ്യാപകമായി പോസ്റ്ററുകൾ പ്രചരിക്കുന്നുണ്ടെന്നും ആക്ഷേപമുണ്ട്.

English Summary:

Two people arrested for bad comment against KK Shailaja

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com