ന്യൂഡൽഹി ∙ പ്രകൃതിക്ഷോഭത്തിൽ ബിഹാറിലും യുപിയിലും ജാർഖണ്ഡിലുമായി 57 മരണം. കാറ്റിൽ മരം വീണും മഴയിൽ വീട് ഇടിഞ്ഞുവീണും മിന്നലേറ്റുമാണു കൂടുതൽ മരണം.
ബിഹാറിൽ 19 പേർ കൊല്ലപ്പെട്ടു. ഗയ, ഔറംഗാബാദ് ജില്ലകളിലാണ് അപകടം കൂടുതൽ. ഉത്തർപ്രദേശിൽ 15 പേർ കൊല്ലപ്പെടുകയും 10 പേർക്കു പരുക്കേൽക്കുകയും ചെയ്തു. ഉന്നാവ്, റായ് ബറേലി, കാൻപുർ, ഗോണ്ട ജില്ലകളെയാണു കൂടുതൽ ബാധിച്ചത്. ജാർഖണ്ഡിൽ മിന്നലേറ്റു 13 പേരും കനത്ത മഴയിലും കാറ്റിലും 10 പേരും മരിച്ചു.