ന്യൂഡൽഹി ∙ ബാബറി മസ്ജിദ് ഭൂമി തർക്കത്തിൽ അലഹാബാദ് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെ ചോദ്യംചെയ്തു നൽകിയിട്ടുള്ള ഹർജികൾ സുപ്രീം കോടതി ജനുവരി 4ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസ് എസ്.കെ. കൗൾ എന്നിവരടരടങ്ങുന്ന ബെഞ്ചാണു കേസ് പരിഗണിക്കുക.
അലഹാബാദ് ഹൈക്കോടതിയുടെ തീർപ്പിനെതിരായ 14 അപ്പീലുകൾ സുപ്രീം കോടതിക്കു മുന്നിലുണ്ട്. ഇവ കേൾക്കാൻ മൂന്നംഗ ബെഞ്ചിനു രൂപം നൽകിയേക്കും. അയോധ്യ ഭൂമിയുടെ ഉടമവസ്ഥാവകാശം സംബന്ധിച്ച 60 വർഷത്തോളം നീണ്ട നിയമപോരാട്ടത്തിൽ അലഹാബാദ് ഹൈക്കോടതി ലക്നൗ ബെഞ്ചിന്റെ വിധി 2010 സെപ്റ്റംബർ 30ന് ആണ് വന്നത്.
2.77 ഏക്കർ ഭൂമിയുടെ മൂന്നിൽ ഒന്നു വീതം നിർമോഹി അഖാരയ്ക്കും രാംലാലയ്ക്കും വഖഫ് ബോർഡിനും കൈമാറാനായിരുന്നു തീരുമാനം. എന്നാൽ, ഈ വിധി 2011 മേയ് ഒൻപതിനു സുപ്രീം കോടതി സ്റ്റേ ചെയ്തു.