കോഴിക്കോട‌് ∙ ബിജെപിയും കോൺഗ്രസും തയാറാക്കുന്ന രാഷ്ട്രീയ അജൻഡയുടെ ഭാഗമായാണു ലാവ്‌ലിൻ കേസ് സിബിഐ വീണ്ടും കുത്തിപ്പൊക്കുന്നതെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. രാഷ്ട്രീയ ഉദ്ദേശ്യമാണു കുത്തിപ്പൊക്കലിനു പിന്നിലുള്ളത്.
എല്ലാ ലോക്സഭാ തിരഞ്ഞെടുപ്പു കാലത്തും കുത്തിപ്പൊക്കി കൊണ്ടുവരുന്ന രാഷ്ട്രീയ പ്രചാരണ ആയുധമാണു ലാവ്‌ലിൻ. കേസിൽ പിണറായി വിജയൻ പ്രതിയല്ല. സിബിഐ കോടതിയിലും ഹൈക്കോടതിയിലും തെളിഞ്ഞതു പോലെ സുപ്രീം കോടതിയിലും സത്യം തെളിയും. നിയമപരമായ കാര്യങ്ങൾ നിയമപരമായിത്തന്നെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.