തിരുവനന്തപുരം ∙ പി.കെ.ശശി എംഎൽഎ പീഡിപ്പിച്ചെന്ന ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പരാതി പുറത്തായ സാഹചര്യത്തിൽ പൊലീസ് സ്വയം കേസെടുത്ത് അന്വേഷിക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ക്രിമിനൽ നടപടിച്ചട്ടം 154 പ്രകാരം കുറ്റകൃത്യം സംബന്ധിച്ച അറിവു ലഭിച്ചാൽ പൊലീസിനു കേസെടുക്കാം.
പരാതി ലഭിക്കുന്നതുവരെ കാത്തിരിക്കണമെന്നില്ല. എം.വിൻസന്റ് എംഎൽഎയ്ക്കെതിരെ പൊലീസ് സ്വീകരിച്ച നിലപാട് ശശിയുടെ കാര്യത്തിലും വേണം. പീഡനക്കേസുകൾ പാർട്ടി മാത്രം അന്വേഷിക്കുന്ന ഏർപ്പാട് അവസാനിപ്പിക്കണം. എത്ര ഉന്നതനായാലും അഴിക്കുള്ളിലാക്കുമെന്നു പ്രഖ്യാപിച്ച മുഖ്യമന്ത്രി ഇക്കാര്യത്തിലും ഉറപ്പു പാലിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.