വടക്കഞ്ചേരി (പാലക്കാട്)∙ മംഗലംഡാം ഓടന്തോട് നന്നങ്ങാടി വനാതിർത്തിയില്‍ സ്വകാര്യ എസ്റ്റേറ്റിന്റെ കയ്യാലയിലെ കെണിയിൽ കുടുങ്ങിയ 4 വയസ്സുള്ള ആണ്‍പുലി ചത്തു. മൂന്നു തവണ മയക്കുവെടി വച്ചു പുലിയെ കൂട്ടിലാക്കി ചികിത്സയ്ക്കു കൊണ്ടു പോകുമ്പോഴാണു ചത്തത്. പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ജഡം ധോണി വനമേഖലയിൽ ദഹിപ്പിച്ചു.
ഇന്നലെ പുലർച്ചെ 5 മണിയോടെ ചാലി എസ്റ്റേറ്റില്‍ റബർ വെട്ടുകയായിരുന്ന ടാപ്പിങ് തൊഴിലാളി തമിഴ്നാട് സ്വദേശി മാരിമുത്തുവാണു പുലി കുടുങ്ങിയതു കണ്ടത്. കാട്ടുപന്നിയെ പിടിക്കാൻ വച്ചെന്നു കരുതുന്ന കെണിയിലാണു വീണത്.