ന്യൂഡൽഹി∙ തിരുവനന്തപുരത്തെ ശ്രീപത്മനാഭസ്വാമി ക്ഷേത്രം സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹർജി ജനുവരി 15ന് അന്തിമ വാദത്തിനു പരിഗണിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചിന്റേതാണ് തീരുമാനം. ഹർജിക്കാരുടെയും എതിർകക്ഷികളുടെയും വാദത്തിനുശേഷം ഇടപെടൽ ഹർജിക്കാർക്കും അവസരം നൽകും.
കേസ് സുപ്രീം കോടതിയിൽ എത്തിയതുമുതൽ ഇതുവരെയുള്ള കാര്യങ്ങൾ അമിക്കസ് ക്യൂറി ഗോപാൽ സുബ്രഹ്മണ്യം വിശദീകരിച്ചു. ക്ഷേത്ര ഭരണത്തിന് ഗുരുവായൂർ മാതൃകയിൽ ബോർഡ് രൂപീകരിക്കാമെന്ന് കഴിഞ്ഞ വർഷം മാർച്ചിൽ സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചിരുന്നു.